Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിന് അഭിനന്ദനം,ഏറ്റവും മികച്ച ലോക അത്‍ലറ്റിക്സിനാണ് ഖത്തർ വേദിയായതെന്ന് ഐ.എ.എ.എഫ്

October 03, 2019

October 03, 2019

ദോഹ : ഖത്തര്‍ ആതിഥ്യമരുളുന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനെ മുക്തകണ്ഠം പ്രശംസിച്ച് ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍സ്(ഐ.എ.എ.എഫ്). ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ചാമ്പ്യൻഷിപ്പാണ് ദോഹയില്‍ നടക്കുന്നതെന്ന് ഐ.എ.എ.എഫ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ പറഞ്ഞു.

ഇത്രയും മികച്ച രീതിയില്‍ നടന്നൊരു ലോക ചാംപ്യന്‍ഷിപ്പ് ദീര്‍ഘകാലമായി എനിക്ക് ഓര്‍ത്തെടുക്കാനാകുന്നില്ല. ട്രാക്കിലെ പ്രകടനങ്ങളുടെ നിലവാരം കാണികള്‍ കുറവാണെന്ന പരാതികളെയെല്ലാം കവച്ചുവയ്ക്കുന്നതാണ്. ദോഹയില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പ് വന്‍ വിജയമാണെന്നാണ് ഇത് നൽകുന്ന സൂചന.800 മീറ്റര്‍ ഫൈനലില്‍ ഡൊനാവന്‍ ബ്രേസിയറിന്റെയും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നോര്‍വേയുടെ കാസ്റ്റണ്‍ വാര്‍ഹോമിന്റെയും മിന്നും പ്രകടനങ്ങള്‍ മറ്റ് ഉദാഹരണങ്ങളാണ്-സെബാസ്റ്റ്യന്‍ കോ കൂട്ടിച്ചേര്‍ത്തു.

ദോഹ അത്‌ലറ്റിക്‌സ് മീറ്റിലെ കാണികളുടെ പങ്കാളിത്തം സംബന്ധിച്ച പ്രചാരണങ്ങള്‍ തള്ളിക്കൊണ്ടാണു മികച്ച സംഘാടനവും മത്സരങ്ങളും എടുത്തുപറഞ്ഞ് ഐ.എ.എ.എഫ് തലവന്‍ ഖത്തറിനെ പ്രശംസിച്ചത്. മത്സരങ്ങള്‍ വീക്ഷിക്കാനെത്തുന്ന കാണികളുടെ എണ്ണം കഴിഞ്ഞ വാരാന്ത്യത്തോടെ മെച്ചപ്പെട്ടിട്ടുണ്ടെന്നും കോ സൂചിപ്പിച്ചു. ഉപരോധം അടക്കമുള്ള പ്രാദേശിക പ്രശ്‌നങ്ങള്‍ ചാംപ്യന്‍ഷിപ്പിനെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Latest Related News