Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
മെർസ് വൈറസിന്റെ സാന്നിധ്യം ഖത്തറിലും, അൻപത് വയസുകാരന് രോഗം പകർന്നത് ഒട്ടകങ്ങളിൽ നിന്ന്

March 23, 2022

March 23, 2022

ദോഹ : ഖത്തറിൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം (മെർസ്) വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വൈറസുകളുടെ വകഭേദങ്ങളിൽ ഒന്നായ മെർസ്, അൻപത് വയസ് പ്രായമുള്ള പുരുഷനിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇയാൾ ഒട്ടകങ്ങളുമായി സമ്പർക്കം പുലർത്തിയിരുന്നു. 

രോഗിക്ക് അവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും ഇയാളുമായി സമ്പർക്കമുണ്ടായിരുന്നവരെ 14 ദിവസത്തേക്ക് നിരീക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ സമ്പർക്കമുള്ളവരിൽ രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ല. കൊറോണയ്ക്ക് സമാനമായി, ശ്വസന വ്യവസ്ഥയെ ആണ് മെർസും ബാധിക്കുന്നതെങ്കിലും, രോഗവ്യാപനത്തിലും ഉറവിടത്തിലും രണ്ട് വൈറസുകളും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. ഗുരുതര അസുഖങ്ങളുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ ഒട്ടകങ്ങളുമായി ഇടപഴക്കരുതെന്ന് മന്ത്രാലയം നിർദേശിച്ചു.  കോവിഡ് പ്രതിരോധമാർഗങ്ങൾ കൃത്യമായി പിന്തുടരാനും മന്ത്രാലയം അഭ്യർത്ഥിച്ചു. പനി, ചുമ, ശ്വാസതടസം, തൊണ്ടയിൽ അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ ഉടനടി വൈദ്യസഹായം തേടണം.


Latest Related News