Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഹമദ് ഹോസ്പിറ്റൽ അധികൃതർ ചികിത്സയിൽ അലംഭാവം കാണിച്ചെന്ന ആരോപണവുമായി യുവാവ് രംഗത്ത്

November 04, 2021

November 04, 2021

ദോഹ : ഖത്തറിലേ സ്വദേശികളും വിദേശികളുമായ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന ഹമദ് മെഡിക്കൽ കോർപറേഷനെതിരെ  ആരോപണവുമായി സ്വദേശി പൗരൻ രംഗത്ത്.ലോകത്തെ തന്നെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ഹമദ് ഹോസ്പിറ്റലിനെതിരെ അബു ഹിന്ദ് എന്ന ഖത്തർ സ്വദേശിയാണ് ഖത്തർ റേഡിയോയിലെ പരിപാടിയിൽ  അബു തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.ദോഹ ഗ്ലോബ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

'പുലർച്ചെ നാലുമണിക്ക് കടുത്ത പനിയും ഛർദിയും കാരണം അവശനായ ഞാൻ ആംബുലൻസിനായി ഹമദ് ആശുപത്രിയെ ഫോണിൽ ബന്ധപ്പെട്ടു. ഉടനെ എത്താമെന്നേറ്റ ആശുപത്രി ആംബുലൻസും കാത്ത് അരമണിക്കൂറോളം ഞാൻ തെരുവിൽ നിൽക്കേണ്ടി വന്നു. അൽ ഹിലാൽ പ്രദേശത്താണ് ഞാൻ താമസിക്കുന്നത്. ആംബുലൻസ് ഇത്രയും വൈകിയത് എന്തുകൊണ്ടാണ് എന്ന എന്റെ ചോദ്യത്തിന് തൃപ്തികരമായ ഒരു ഉത്തരം നൽകാൻ പോലും അധികൃതർ തയ്യാറായില്ല. ' ഫോൺ ഇൻ പ്രോഗ്രാമിൽ അബു ഹിന്ദ് ഖത്തർ റേഡിയോയോട് പറഞ്ഞു. ആശുപത്രിയിൽ എത്തിയ ശേഷമുള്ള അധികൃതരുടെ പെരുമാറ്റവും അത്ര മികച്ചതല്ലായിരുന്നു എന്ന് അബു ഹിന്ദ് സാക്ഷ്യപ്പെടുത്തുന്നു. സജ്ജീകരിക്കാത്ത ഒരു മുറിയിലാണ് തന്നെ കിടത്തിയതെന്നും, താപനില പരിശോധിക്കാനോ, ചികിത്സ നൽകാനോ ഡോക്ടർമാർ തയ്യാറായില്ല എന്നും അബു ആരോപിച്ചു. പിന്നീട് സ്വകാര്യആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് തന്റെ അസുഖം മാറിയതെന്നും അബു കൂട്ടിച്ചേർത്തു.


Latest Related News