Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കൊവിഡ്-19 പ്രതിരോധ മുന്‍കരുതല്‍ നടപടിയായി എച്ച്.എം.സി സന്ദര്‍ശക നയത്തില്‍ മാറ്റം

February 10, 2021

February 10, 2021

ദോഹ: ഖത്തറില്‍ കൊവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്.എം.സി) സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏർപെടുത്തി. സന്ദര്‍ശകറീ അനുവദിക്കുന്ന കാര്യത്തിൽ സുപ്രധാനമായ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണെന്ന് എച്ച്.എം.സി അറിയിച്ചു.

2021 ഫെബ്രുവരി 11 വെള്ളിയാഴ്ച മുതല്‍ ഇനി പറയുന്ന ഇടങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല:

• കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍

• ഹസം മിബൈരീക്ക് ജനറല്‍ ഹോസ്പിറ്റല്‍

• ദി ക്യൂബന്‍ ഹോസ്പിറ്റല്‍

• മിസൈദ് ഹോസ്പിറ്റല്‍

• ഇനായ സ്‌പെഷ്യലൈസഡ് കെയര്‍ സെന്ററിന്റെ മുഴുവന്‍ കേന്ദ്രങ്ങളും

എച്ച്.എം.സിയുടെ മറ്റെല്ലാ കേന്ദ്രങ്ങളിലും ഉച്ചയ്ക്ക് 12 നും രാത്രി എട്ടിനും ഇടയില്‍ മാത്രമേ സന്ദര്‍ശകരെ അനുവദിക്കൂ. ഒരു സന്ദര്‍കന് അനുവദിക്കുന്ന സമയം പരമാവധി 15 മിനുറ്റാണ്.

സന്ദര്‍ശകര്‍ എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കൂടാതെ എഹ്തറാസ് ആപ്ലിക്കേഷന്‍ കാണിക്കുകയും ശരീരതാപനില പരിശോധിക്കുകയും വേണം.

ഞങ്ങളുടെ രോഗികളുടെയും സന്ദര്‍ശകരുടെയും സുരക്ഷയ്ക്കായാണ് ഈ മാറ്റങ്ങള്‍ വരുത്തിയത്. ഇത് നിങ്ങള്‍ മനസിലാക്കുന്നതിനും സഹകരിക്കുന്നതിനും നന്ദി.' -എച്ച്.എം.സി പ്രസ്താവനയില്‍ പറഞ്ഞു.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News