Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ട്രെയിനിൽ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം,ആറ് ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 'ഗൾഫ് റെയിൽവേ'യുടെ നിർമാണം ഉടൻ ആരംഭിക്കും

February 28, 2022

February 28, 2022

ദോഹ : ഖത്തറിനെയും സൗദിയേയും ബന്ധിപ്പിക്കുന്ന ഗൾഫ് റെയിൽവേ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുമെന്ന് ഖത്തർ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹ്മദ് അൽ സുലൈതി അറിയിച്ചു. 2009 ലെ ജി. സി.സി ഉച്ചകോടിയിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ഗൾഫ് റെയിൽവേ. ഈസ്റ്റേൺ അറേബ്യയിലെ ആറ് രാജ്യങ്ങളിലൂടെ കടന്നുപോവുന്ന ഗൾഫ് റെയിൽവേയുടെ ആകെ നീളം 2177 കിലോമീറ്ററാണ്. 

യു.എ.ഇ, സൗദി, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ഒന്നിച്ചാണ് പദ്ധതിക്കുള്ള പണം മുടക്കുക. ഏതാണ്ട് 250 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഗൾഫ് റെയിൽവേയിൽ, ഓരോ രാജ്യവും തങ്ങളുടെ പരിധിയിലെ ട്രാക്കുകളും സ്റ്റേഷനുകളും നിർമിക്കും. വിസ്തീർണ്ണത്തിൽ മുമ്പിലായതിനാൽ യു.എ.ഇ, സൗദി എന്നീ രാജ്യങ്ങളാണ് പദ്ധതിക്കായി കൂടുതൽ പണം നീക്കിവെക്കുക. 2023 ആവുമ്പോഴേക്കും നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും, കോവിഡ് പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങൾ മുന്നിലുള്ളതിനാൽ ഉദ്ഘാടനം വൈകിയേക്കുമെന്ന സൂചനയും ഖത്തർ ഗതാഗത മന്ത്രി നൽകി. പ്ലാൻ അടക്കമുള്ള എഞ്ചിനീയറിങ് ജോലികൾ ഒക്കെ പൂർത്തീകരിച്ചെന്നും, സ്പോൺസർഷിപ്പ് അടക്കമുള്ള കാര്യങ്ങൾ ഏറെ വൈകാതെ നിർണ്ണയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഖത്തർ റെയിൽ, ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ തുടങ്ങിയവയ്ക്കാണ് അതത് രാജ്യങ്ങളിലെ നിർമാണചുമതല. പദ്ധതി പ്രാവർത്തികമായാൽ യാത്രക്കും ചരക്കുനീക്കത്തിനും സമാനതകളില്ലാത്ത സൗകര്യമാണ് ഗൾഫ് രാജ്യങ്ങൾക്കിടയിൽ നിലവിൽ വരിക.


Latest Related News