Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
നിർണായക ഗൾഫ് ഉച്ചകോടി സൗദിയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലയിൽ,ഒരുക്കങ്ങൾ പൂർത്തിയാവുന്നു 

December 30, 2020

December 30, 2020

റിയാദ് : 41 മത്  ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ സൗദി തലസ്ഥാനമായ റിയാദിൽ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സഊദി മന്ത്രി സഭ ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി. ഗള്‍ഫ് രാഷ്ട്രങ്ങള്‍ സംയുക്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.  ജനുവരി അഞ്ചിന് റിയാദിലെ വിനോദസഞ്ചാര കേന്ദ്രമായ  അല്‍ ഉലയിലാണ് ഉച്ചകോടി ചേരുന്നത്. 41-ാമത് ഉച്ചകോടിയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ ഉള്‍പ്പെട്ട ആറു രാജ്യങ്ങളിലെയും രാഷ്‌ട്ര തലവന്മാര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചകോടിയില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും പങ്കെടുക്കുമെന്ന് ഗള്‍ഫ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി കഴിഞ്ഞ  അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു..മൂന്നു വര്ഷം പിന്നിട്ട  ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ളനിർണായക   കരാര്‍ ഉച്ചകോടി യിൽ പ്രഖ്യാപിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാഷ്ട്ര നേതാക്കളെ ഔദ്യോഗികമായി ക്ഷണിച്ച്‌ തുടങ്ങിയിട്ടുണ്ട്.ച്ചകോടിയില്‍ പെങ്കടുക്കാന്‍ ഒമാൻ ഭരണാധികാരി  സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖിനുള്ള സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിെന്‍റ ക്ഷണം കഴിഞ്ഞ ദിവസം  കൈമാറി. ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നാഇഫ് ഫലാഹ് അല്‍ ഹജ്റഫില്‍നിന്ന് മന്ത്രിസഭ കൗണ്‍സില്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൈദ് ആണ് ക്ഷണം ഏറ്റുവാങ്ങിയത്.. ഗള്‍ഫിലെ തര്‍ക്കത്തിന് പരിഹാരം കണ്ടെത്താനുള്ള സഊദി അറേബ്യയുടെ കഴിവില്‍ ബഹ്‌റൈന്‍ വിദേശ കാര്യ മന്ത്രി അബ്ദുല്ലത്വീഫ് അല്‍ സയാനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സഊദി അറേബ്യക്ക് പുറമെ ഖത്തര്‍, യുഎഇ,കുവൈത്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ ഉള്ളത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News