Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അഫ്ഗാൻ ജനതയോട് മാപ്പപേക്ഷിച്ച് മുൻ പ്രസിഡന്റ് അഷറഫ് ഗനി

September 09, 2021

September 09, 2021

അബുദാബി : അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചെടുക്കുന്നതിനിടെ നാടുവിട്ട മുൻ പ്രസിഡന്റ് അഷറഫ് ഗനി അഫ്ഗാനിസ്ഥാനിലെ ജനതയോട് മാപ്പപേക്ഷിച്ചു. താൻ രാജ്യം വിട്ടത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ആണെന്ന മുൻവാദം ആവർത്തിച്ച ഗനി, ട്രഷറിയിൽ നിന്നും വലിയൊരു സംഖ്യയുമായാണ് രാജ്യം വിട്ടതെന്ന വിമർശനവും തള്ളി. നിലവിൽ അബുദാബിയിൽ അഭയം തേടിയിരിക്കുകയാണ് അഷ്‌റഫ്‌ ഗനി.

"തന്റെ ജനതയെ ഈ വിധത്തിൽ ഉപേക്ഷിച്ച് നാടുവിടേണ്ടിവരുമെന്ന് കരുതിയതല്ല, എന്നാൽ സാഹചര്യം ആ വിധത്തിൽ ആയിരുന്നു. തോക്കുകൾ ശബ്‌ദിക്കാതിരിക്കാൻ, കാബൂളിലെ ആറ് മില്യൺ ജനങ്ങൾക്ക് വേണ്ടി, ഞാൻ അങ്ങനെയൊരു തീരുമാനമെടുത്തു". ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ ഗനി പറഞ്ഞു. ജീവിതത്തിൽ താൻ എടുത്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വിഷമകരമായ തീരുമാനം എന്നാണ് നാടുവിടലിനെ ഗനി വിശേഷിപ്പിച്ചത്. പണം കടത്തിയെന്ന ആരോപണത്തെ ഇത്തവണയും ഗനി തള്ളി. അയൽരാജ്യമായ താജികിസ്താനിലെ അംബാസിഡറാണ് ട്രഷറിയിൽനിന്നും 169 മില്യൺ ഗനി കൈക്കലാക്കി എന്ന ഗുരുതരമായ ആരോപണം ആദ്യം ഉന്നയിച്ചത്. പ്രാണരക്ഷാർത്ഥം നാടുവിട്ട താൻ അത്തരമൊരു ചതി ചെയ്തിട്ടില്ലെന്നും, അക്കാര്യത്തിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ അന്വേഷണം നേരിടാനും താൻ തയ്യാറാണെന്ന് ഗനി വ്യക്തമാക്കി.


Latest Related News