Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
സ്റ്റേഡിയം കപ്പൽ കയറിയെത്തി;ഉടൻ പണി തുടങ്ങുമെന്ന് അധികൃതർ

July 28, 2019

July 28, 2019

ദോഹ: റാസ്‌ അബൂ അബൂദ് സ്റ്റേഡിയം നിര്‍മാണത്തിനാവശ്യമായ 92 കണ്ടൈനര്‍ സാധനങ്ങള്‍ നിര്‍മാണ സ്ഥലത്ത് എത്തിയതായി സുപ്രീം കമ്മിറ്റി ഫോര്‍ ലെഗസി അറിയിച്ചു. 

പൂര്‍ണമായും പൊളിച്ചുമാറ്റാവുന്ന സ്റ്റേഡിയത്തിന്‍റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും സുപ്രീം കമ്മിറ്റി ട്വിറ്റെറിലൂടെ അറിയിച്ചു.

40,000 സീറ്റുകളുള്ള സമുദ്ര തീരത്തുള്ള ഈ സ്റ്റേഡിയം മോഡുലാര്‍ ബില്‍ഡിംഗ്‌ ബ്ലോക്കുകള്‍ ഉപയോഗിച്ചായിരിക്കും നിര്‍മിക്കുക. ലോകകപ്പിന് ശേഷം സ്റ്റേഡിയം പൊളിച്ച് മറ്റു ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കും. സ്റ്റേഡിയം നില്‍ക്കുന്ന സ്ഥലത്ത് പൊതുജനങ്ങള്‍ക്കു ഉപയോഗിക്കാവുന്ന മറ്റെന്തെങ്കിലും നിര്‍മാണ പ്രവര്‍ത്തനം നടത്തും. ഇത്തരം ഒരു സ്റ്റേഡിയം ഫിഫയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു രാജ്യം നിര്‍മിക്കുന്നത്.

മോഡുലാര്‍ ഡിസൈന്‍ ഉപയോഗിക്കുന്നത് കൊണ്ട് വളരെക്കുറച്ചു നിര്‍മാണ സാമഗ്രികള്‍ മാത്രമേ ഉപയോഗിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ നിര്‍മാണ ചെലവ് വളരെ കുറവായിരിക്കും. 

കോര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുക.


Latest Related News