Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ലോകകപ്പ് ടിക്കറ്റിന് അർഹത ലഭിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, മാർച്ച്‌ 21 ന് മുൻപ് പണമടക്കണം

March 08, 2022

March 08, 2022

ദോഹ : 2022 ഫുട്ബോൾ ലോകകപ്പിന്റെ ടിക്കറ്റുകൾ ആർക്കൊക്കെ ലഭിക്കുമെന്ന് ഇന്നറിയാം. ഇന്ന് നടക്കുന്ന പ്രത്യേക നറുക്കെടുപ്പിലൂടെ, അപേക്ഷകരിൽ നിന്നും ആർക്കൊക്കെ ടിക്കറ്റ് ലഭിക്കും എന്നറിയാനാവും. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരെ ഇ മെയിലിലൂടെ വിവരമറിയിക്കുമെന്നും, ഇന്ന് രാത്രി മുതൽ തന്നെ ഇവർക്ക് പണമടയ്ക്കാൻ സാധിക്കുമെന്നും ഫിഫ വ്യക്തമാക്കി. മാർച്ച്‌ 21 ആണ് പണം അടക്കാനുള്ള അവസാന തിയ്യതി.

അതേസമയം, പണമടക്കാൻ ഉള്ള അവസരം മാത്രമാണ് ഇതെന്നും, പുതുതായി ടിക്കറ്റ് അപേക്ഷകൾ സമർപ്പിക്കാൻ ഇപ്പോൾ കഴിയില്ലെന്നും ഫിഫ ഓർമിപ്പിച്ചു. മാർച്ച്‌ 21 ന് മുൻപ് പണമടച്ചില്ലെങ്കിൽ ടിക്കറ്റ് ക്യാൻസൽ ആവുമെന്നും ഫിഫ വ്യക്തമാക്കി. വിദേശികൾക്കും ഖത്തർ പൗരന്മാർക്കും പണമടക്കാൻ രണ്ട് വ്യത്യസ്ത പോർട്ടലുകൾ ഫിഫയുടെ സൈറ്റിൽ ലഭ്യമാണ്. 20 ദിവസങ്ങൾ മാത്രം നീണ്ടുനിന്ന ആദ്യ ഘട്ട ടിക്കറ്റ് വില്പനയിൽ 17 മില്യൻ അപേക്ഷകളാണ് ഫിഫയ്ക്ക് ലഭിച്ചത്. ഇതിൽ 1.8 മില്യൺ അപേക്ഷകളും ലുസൈൽ സ്റ്റേഡിയത്തിൽ ഡിസംബർ 18 ന് അരങ്ങേറുന്ന കലാശപ്പോരാട്ടം വീക്ഷിക്കാനായിരുന്നു.


Latest Related News