Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഫിഫാ അറബ് കപ്പിൽ ഇന്ന് തീപാറും,ആദ്യ സെമി മത്സരങ്ങളിൽ ഈജിപ്ത് തുണീഷ്യയെയും ഖത്തർ അൾജീരിയയെയും നേരിടും

December 15, 2021

December 15, 2021

ദോഹ : ഫിഫ അറബ് കപ്പ് ഫുട്ബോള്‍ സെമി പോരാട്ടങ്ങള്‍ ഇന്ന്.ആദ്യ സെമിയില്‍  തുണീഷ്യ ഈജിപ്തിനെ നേരിടും. ഖത്തറും അള്‍ജീരിയയും തമ്മിലാണ് രണ്ടാം സെമി. ആഫ്രിക്കന്‍ ചിരവൈരികളുടെ നേര്‍ക്കുനേര്‍ പോരാട്ടമാണ് ആദ്യ സെമി ഫൈനല്‍, ഈജിപ്തും തുണീഷ്യയും 34 തവണയാണ് ഇതുവരെ ഏറ്റുമുട്ടിയത്. 14 ജയവുമായി  തുണീഷ്യക്കാണ് ‌മേധാവിത്തം.ജാസിരിയുടെയും ബെന്‍ലെര്‍ബിയുടെയും യൂസഫ് സാകിനിയുടെയും ഗോളടി മികവ് അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. എന്നാല്‍ ഇഞ്ചോടിഞ്ച് പോരില്‍ ക്വാര്‍ട്ടറില്‍ ശക്തരായ ജോര്‍ദാനെ ‌വീഴ്ത്തിയ ഈജിപ്തിനെ കരുതിയിരിക്കണം. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ്‌ അവരുടെ കുതിപ്പ്. റാസ് അബു അബൂദ് സ്റ്റേഡിയത്തില്‍ വൈകിട്ട് 6 മണിക്കാണ് മത്സരം രാത്രി 10 മണിക്ക് അല്‍ തുമാമ സ്റ്റേഡിയത്തിലാണ് ‌ആരാധക‍ര്‍ കാത്തിരിക്കുന്ന ഖത്തര്‍- അള്‍ജീരിയ പോരാട്ടം.അല്‍മോയസും അക്രം അഫീഫും മികവ് തുടര്‍ന്നാല്‍ ഖത്തറിനെ പിടിച്ചുകെട്ടാന്‍ പ്രയാസമാകും. ക്വാര്‍ട്ടര്‍ ഫൈനലില്‍ യുഎഇയുടെ വലയില്‍ അഞ്ച് ഗോളുകളാണ് അവര്‍ അടിച്ചുകയറ്റിയത്, മൊറോക്കോയെ ഷൂട്ടൌട്ടില്‍ തോല്‍പ്പിച്ചാണ് അള്‍ജീരിയ സെമിയിലെത്തിയത്.

മുൻപ് രണ്ട് തവണയാണ് ഖത്തറും അൾജീരിയയും കാല്പന്തിൽ കൊമ്പുകോർത്തിട്ടുള്ളത്. 2018 ൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അൾജീരിയ ജയിച്ചപ്പോൾ, 2015 ൽ നടന്ന ആദ്യമത്സരത്തിൽ ഖത്തറിനായിരുന്നു വിജയം. അന്നും, മത്സരത്തിൽ ഒരൊറ്റ ഗോളാണ് പിറന്നത്. അറബ് കപ്പിൽ ഇതുവരെ ഒരൊറ്റ ഗോൾ മാത്രം വഴങ്ങിയ ഖത്തർ 13 ഗോളുകളാണ് എതിരാളികളുടെ വലയിൽ അടിച്ചുകയറ്റിയത്. ക്വാർട്ടറിൽ മുന്നിൽ കിട്ടിയ യുഎഇയെ മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്കാണ് ഖത്തർ നാണംകെടുത്തി വിട്ടത്. ഈജിപ്തിനെയും മൊറോക്കോയെയും നേരിട്ടെത്തുന്ന അൾജീരിയ കനത്ത വെല്ലുവിളി ഉയർത്തുമെങ്കിലും, കാണികളുടെ പിന്തുണയെ ഊർജ്ജമാക്കി മത്സരം ജയിക്കാമെന്ന പ്രതീക്ഷയിലാണ് ഖത്തർ. നാല്പത്തിനായിരത്തോളം കാണികളെ ഉൾകൊള്ളാൻ ശേഷിയുള്ള അൽ തുമാമ സ്റ്റേഡിയമാണ് ഈ പോരാട്ടത്തിന് വേദിയാവുന്നത്. ഇന്ത്യൻ സമയം രാത്രി 12:30 ന് ആണ് മത്സരം. സ്റ്റേഡിയം 974 ൽ രാത്രി 8:30 നാണ് ആദ്യസെമിഫൈനൽ അരങ്ങേറുന്നത്. ടുണീഷ്യ-ഈജിപ്ത് എന്നീ ടീമുകൾ ഈ സെമിയിൽ മാറ്റുരയ്ക്കും.

സെമി ഫൈനല്‍ മത്സരങ്ങളുടെ മുഴുവന്‍ ടിക്കറ്റുകളും ‌ഇതിനോടകം ‌വിറ്റഴിഞ്ഞിട്ടുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് https://chat.whatsapp.com/GhBtGDki1aoDFtfCZdNNwb  ഗ്രൂപ്പിൽ അംഗമാവുക.
പരസ്യങ്ങൾക്ക് ബന്ധപ്പെടുക:  +974 33450 597

 


Latest Related News