Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അപ്പീൽ തള്ളി,ബ്രസീലും അർജന്റീനയും വീണ്ടും ലോകകപ്പ് യോഗ്യതാ മത്സരം കളിക്കണമെന്ന് ഫിഫ

May 10, 2022

May 10, 2022

സൂറിച് / ദോഹ : മാറ്റിവെച്ച ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയും ബ്രസീലും വീണ്ടും പങ്കെടുക്കണമെന്ന് ഫിഫ. കഴിഞ്ഞ വർഷം  സെപ്തംബറിൽ  സാവോപോളോയിൽ നടന്ന യോഗ്യതാ മത്സരം അവസാന നിമിഷം മുടങ്ങിയിരുന്നു. മത്സരത്തിന്റെ കിക്കോഫ് കഴിഞ്ഞു ഏതാനും മിനുറ്റുകൾക്കകം ബ്രസീലിയൻ ആരോഗ്യ ഉദ്യോഗസ്ഥർ കളത്തിലിറങ്ങി ചില അർജന്റീനിയൻ താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതായി ആരോപിക്കുകയായിരുന്നു.ഇതേത്തുടർന്നാണ് മത്സരം നിർത്തിവെച്ചത്. 10 രാജ്യങ്ങൾ അടങ്ങുന്ന സൗത്ത് അമേരിക്കൻ ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകളായി ഇരു രാജ്യങ്ങളും അനായാസം ലോകകപ്പിന് യോഗ്യത നേടുകയും ചെയ്തു.ലോകകപ്പ് യോഗ്യതാ മത്സരത്തിന് പകരമായി ഓസ്‌ട്രേലിയയിൽ സൗഹൃദ മത്സരം കളിക്കണമെന്ന് ഇരു ടീമുകളും ധാരണയിലെത്തിയിരുന്നു.ജൂൺ 11 നാണ് ഈ മത്സരം നടക്കേണ്ടത്. എന്നാൽ ഇപ്പോഴത്തെ ഫിഫ നിർദേശ പ്രകാരം ഇരു ടീമുകളും വീണ്ടും യോഗ്യതാ മത്സരത്തിനായി ബൂട്ടണിയേണ്ടി വരും.

ലോകകപ്പ് യോഗ്യതാ മത്സരം തടസ്സപ്പെട്ടതിന്റെ പേരിൽ ഫിഫ ബ്രസീലിനും അർജന്റീനക്കും പിഴയും കളിക്കാർക്ക് സസ്‌പെൻഷനും വിധിച്ചിരുന്നു.എന്നാലിപ്പോൾ ബ്രസീലിനുള്ള പിഴ 251000 ഡോളറായും അർജന്റീനക്കുള്ള പിഴ 100,500 ഡോളറായും ചുരുക്കിയിട്ടുണ്ട്.

മാറ്റിവെച്ച മത്സരം വരുന്ന സെപ്തംബറിൽ കളിക്കണമെന്നാണ് ഫിഫയുടെ നിർദേശം.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News