Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ ലോകകപ്പ് : മുഴുവൻ സ്റ്റേഡിയങ്ങളിലും എയർ കണ്ടീഷനിംഗ് സംവിധാനം

April 03, 2022

April 03, 2022

ദോഹ : ലോകകപ്പ് പോരാട്ടങ്ങൾക്ക് ചൂടും ചൂരുമേറുമെങ്കിലും, സ്റ്റേഡിയങ്ങൾ തണുക്കും. ഖത്തറിലെ മുഴുവൻ ലോകകപ്പ് സ്റ്റേഡിയങ്ങളിലും എയർ കണ്ടീഷനിംഗ് സംവിധാനം സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഫുട്‍ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ടൂർണമെന്റ് നവംബർ - ഡിസംബർ മാസങ്ങളിലായി വിരുന്നെത്തുന്നത്. സാധാരണ ജൂൺ - ജൂലൈ മാസങ്ങളിൽ അരങ്ങേറാറുള്ള ലോകകപ്പ്, ഖത്തറിലെ കാലാവസ്ഥ കാരണമാണ് നവംബറിലേക്ക് മാറ്റിയത്.

ലോകകപ്പ് നടക്കാറുള്ള ജൂൺ - ജൂലൈ മാസങ്ങളിൽ, ഖത്തറിലെ ശരാശരി അന്തരീക്ഷ താപനില 42 ഡിഗ്രി സെൽഷ്യസാണ്. നവംബർ - ഡിസംബർ മാസങ്ങളിൽ ഇത് 24 ഡിഗ്രി സെൽഷ്യസായി താഴുമെങ്കിലും, കൂടുതൽ തണുപ്പ് പകരാനുള്ള തീരുമാനത്തിലാണ് ഖത്തർ. ഇതിന് മുന്നോടിയായാണ് സ്റ്റേഡിയങ്ങളിൽ എയർ കണ്ടീഷനിംഗ് സ്ഥാപിച്ചത്. ഖത്തർ യൂണിവേഴ്സിറ്റിയുടെ സൗകര്യത്തോടെയാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക കൂളിംഗ് സിസ്റ്റം തയ്യാറാക്കിയത്. അന്തരീക്ഷത്തിലെ വായുവിനെ തണുപ്പിക്കുന്നതിനോടൊപ്പം, ശുചീകരിക്കുക കൂടി ചെയ്യുന്നുണ്ടെന്നും പദ്ധതിയുടെ സൂത്രധാരനായ ഡോക്ടർ അബ്ദുൾ അസീസ് അബ്ദുൾ ഗാനി ഫിഫയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതിനാൽ, അലർജിയുടെ പ്രശ്നങ്ങൾ ഉള്ളവർക്ക് പോലും ലോകകപ്പ് സുഖകരമായി ആസ്വദിക്കാൻ കഴിയുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.


Latest Related News