Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
യൂറോപ്യന്‍ യൂണിയന്‍ സംഘം കശ്മീരില്‍, പ്രാദേശിക മാധ്യമങ്ങള്‍ക്ക് വിലക്ക്

October 30, 2019

October 30, 2019

ജമ്മു കശ്മീർ : ഭീകരവാദം ആഗോള പ്രശ്‌നമാണെന്നും, ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ ഇടപെടാനല്ല സത്യാവസ്ഥ അറിയാനാണ് എത്തിയതെന്നും കശ്മീർ സന്ദർശിക്കുന്ന യൂറോപ്യന്‍ യൂണിയനിലെ എംപിമാര്‍ പറഞ്ഞു.ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് യൂറോപ്യന്‍ യൂണിയനിലെ എംപിമാര്‍ കശ്മീരില്‍ എത്തിയത്. ദാല്‍ തടാകത്തിലെ ശിക്കാറുകളില്‍ യാത്ര ചെയ്ത സംഘം ബിസിനസുകരുമായും, രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.

വിദേശ സംഘത്തിന്റെ സന്ദര്‍ശനത്തിനെതിരെ കാശ്മീരിലടക്കം പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം സംഘം കശ്മീരില്‍ എത്തിയപ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇതിന് പുറമെ സ്വതന്ത്രമായി കശ്മീര്‍ സന്ദര്ശിക്കണമെന്നും, മോഡി സര്‍ക്കാരിന്റെ പിബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമാകാന്‍ തലപര്യമില്ലെന്നും സംഘത്തിലുണ്ടായിരുന്ന ക്രിസ് ഡേവിസ് വ്യക്തമാക്കിയതും വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.

വിദേശ പ്രതിനിധികള്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ പ്രാദേശിക മാധ്യമങ്ങളെ ഉള്‍പ്പെടെയുള്ള നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതും മോദി സര്‍ക്കാരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.


Latest Related News