Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഡോ.യുസുഫ് അൽ ഖറദാവിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു,പ്രാർത്ഥിക്കാൻ ആഹ്വനം 

April 28, 2021

April 28, 2021

ദോഹ: ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും ആഗോള ഇസ്ലാമിക പണ്ഡിതസഭ സ്ഥാപക ചെയര്‍മാനുമായ ഡോ. യൂസുഫുല്‍ ഖറദാവിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. 95 വയസ്സുള്ള ഖറദാവിക്ക് ഏപ്രില്‍ 17ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും സ്ഥിതി മോശമാകുകയായിരുന്നു.

അദ്ദേഹത്തിനായി പ്രാര്‍ഥിക്കണമെന്ന് പണ്ഡിതസഭ ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്യുദ്ദീന്‍ ഖറദാഗി ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പണ്ഡിതരും ഇതിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 1926ല്‍ ഈജിപ്തില്‍ ജനിച്ച ഖറദാവിക്ക് 68ല്‍ ഖത്തര്‍ പൗരത്വം നല്‍കി ആദരിച്ചു. ശേഷം ഖത്തര്‍ കേന്ദ്രമാക്കിയായിരുന്നു പ്രവര്‍ത്തനം.

അദ്ദേഹത്തിന്റെ രോഗാവസ്ഥ അറിഞ്ഞ് നിരവധി പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ രോഗശാന്തി നേര്‍ന്നു.ഖറദാവിക്ക് കോവിഡ് ബാധിച്ചതിനു പിന്നാലെ അദ്ദേഹം  മരിച്ചതായി അഭ്യൂഹം പരന്നിരുന്നു.എന്നാൽ  അത് വ്യാജവാര്‍ത്തയാണെന്ന് ഐയുഎംസ് അറിയിക്കുകയായിരുന്നു. നേരിയ കോവിഡ് ലക്ഷണങ്ങള്‍ മാത്രമേ ഉള്ളുവെന്നും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത അദ്ദേഹം വീട്ടിലെത്തിയതായും  അറിയിപ്പിൽ  വ്യക്തമാക്കിയിരുന്നു.എന്നാൽ പിന്നീട് വീണ്ടും ആരോഗ്യനില മോശമാവുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Latest Related News