Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ബിൻമഹമൂദിലെ ചായക്കട റെസ്റ്റോറന്റ് വീണ്ടും തുറന്നു 

October 30, 2019

October 30, 2019

ദോഹ : ബിൻമഹ്മൂദിലെ ചായക്കട റെസ്റ്റോറന്റ് വീണ്ടും പ്രവർത്തനം തുടങ്ങി. ഈ മാസം 18 ന് ദോഹയിൽ ജോലി ചെയ്യുന്ന നെഴ്‌സ് ദമ്പതികളുടെ രണ്ടു കുട്ടികൾ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് അന്വേഷണത്തിന്റെ ഭാഗമായി  ഭക്ഷ്യ-സുരക്ഷാ വിഭാഗം ഹോട്ടൽ അടപ്പിച്ചത്. കുടുംബം അവസാനമായി ഭക്ഷണം കഴിച്ചത് ഈ റെസ്റ്റോറന്റിൽ നിന്നായതിനാൽ ഭക്ഷ്യവിഷബാധയാവാം മരണ കാരണമെന്ന നിഗമനത്തിലായിരുന്നു നടപടി. എന്നാൽ വിശദമായ പരിശോധനയിൽ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്നും അടുത്ത ഫ്‌ളാറ്റിലെ കീടനാശിനി ശ്വസിച്ചതാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്നും സ്ഥിരീകരിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഹോട്ടൽ വീണ്ടും തുറന്നു പ്രവർത്തിക്കാൻ അധികൃതർ അനുമതി നൽകിയത്.

ബിൻ മഹമൂദ്,മതാർഖദീം,മുംതസ എന്നിവിടങ്ങളിലായി മൂന്ന് ശാഖകളുള്ള ചായക്കടയിൽ നൂറോളം ജീവനക്കാരുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ പിന്തുണ നൽകിയ എല്ലാവർക്കും മാനേജ്‌മെന്റ് നന്ദി അറിയിച്ചു. ഉപഭോക്താക്കൾ ഇതുവരെ നൽകിയ പിന്തുണ തുടർന്നും ഉണ്ടാവണമെന്നും മാനേജ്‌മെന്റ് ഫെയ്സ്ബുക് പോസ്റ്റിൽ അഭ്യർത്ഥിച്ചു.


Latest Related News