Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
വീണ്ടും കളിക്കളത്തിലേക്ക്, എ.എഫ്.സി ചാമ്പ്യൻസ് ലീഗിന് ഇന്ന് ദോഹയിൽ തുടക്കമാവും

November 18, 2020

November 18, 2020

ദോഹ: കോവിഡ് വ്യാപനമുണ്ടാക്കിയ ആശങ്കകൾക്കും അനിശ്ചിതത്വത്തിനും ശേഷം ഖത്തറിൽ വീണ്ടും കാൽപന്ത് കളിയുടെ ആരവമുയരുന്നു. ചെറിയ ഇടവേളക്കുശേഷം എ.എഫ്.സി ചാമ്പ്യൻസ് ലീഗ് കിഴക്കന്‍ മേഖല മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.ചൈന, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ജപ്പാന്‍, മലേഷ്യ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളില്‍നിന്നായി 16 ടീമുകളാണ് കിഴക്കന്‍ മേഖല മത്സരങ്ങള്‍ക്കായി ഖത്തറിലെത്തിയിരിക്കുന്നത്. കോവിഡ്-19 പ്രതിസന്ധികള്‍ക്കിടയിലും പശ്ചിമ മേഖല മത്സരങ്ങള്‍ വിജയകരമായി സംഘടിപ്പിച്ച്‌ എല്ലാവരുടെയും കൈയടി വാങ്ങിയ ഖത്തറിനു തന്നെയാണ് കിഴക്കന്‍ മേഖല മത്സരങ്ങള്‍ നടത്തുന്നതിനും നറുക്കുവീണത്.

ഈസ്റ്റ് സോണിലെ ജി, എച്ച്‌ എന്നീ ഗ്രൂപ്പുകളിലെ മത്സരങ്ങള്‍ക്ക് നേരത്തേ മലേഷ്യ ആയിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, മലേഷ്യയില്‍ കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ചാമ്പ്യൻസ് ലീഗ്  മത്സരങ്ങള്‍ നടത്താന്‍ ഖത്തറിന് ഒരിക്കല്‍ക്കൂടി അവസരം ലഭിച്ചത്.

കിഴക്കന്‍ മേഖലയിലെ 44 മത്സരങ്ങളാണ് ഖത്തറില്‍ നടക്കുക. കോവിഡ് കാരണം ഒരു റൗണ്ട് മത്സരങ്ങള്‍ മാത്രമാണ് കിഴക്കന്‍ മേഖലയില്‍ നടന്നത്. പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് വേദി വീണ്ടും മാറ്റി ഖത്തറിനെ തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചു റൗണ്ട് മത്സരങ്ങളാണ് ഖത്തറില്‍ അവശേഷിക്കുന്നത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായാണ് പശ്ചിമ മേഖല മത്സരങ്ങള്‍ ഖത്തറില്‍ സമാപിച്ചത്. എല്ലാ ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങളും പാലിച്ച്‌ വിജയകരമായാണ് പശ്ചിമ മേഖല മത്സരങ്ങള്‍ ഖത്തര്‍ സംഘടിപ്പിച്ചത്. ഇതേത്തുടര്‍ന്നാണ് കിഴക്കന്‍ മേഖല മത്സരങ്ങള്‍ക്കായി എ.എഫ്.സി ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷനെ സമീപിച്ചത്.

ലോകകപ്പിനായുള്ള സ്റ്റേഡിയങ്ങളായ അല്‍ വക്റയിലെ അല്‍ ജനൂബ് സ്റ്റേഡിയം, എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം, ഖലീഫ രാജ്യാന്തര സ്റ്റേഡിയം എന്നിവയിലും സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലുമായാണ് കിഴക്കന്‍ മേഖല മത്സരങ്ങള്‍ നടക്കുന്നത്. ഖത്തര്‍ യൂനിവേഴ്സിറ്റി, അല്‍ ഒഖ്ല, അല്‍ ഇര്‍സാല്‍ എന്നിവിടങ്ങളിലാണ് ടീമുകളുടെ പരിശീലനം നടക്കുക.

ഏഷ്യയിലെ ഏറ്റവും വലിയ ക്ലബ് ടൂര്‍ണമെന്‍റായ ചാമ്പ്യൻസ്  ലീഗ് മത്സരങ്ങള്‍ കോവിഡ്-19 പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസമാണ് കടുത്ത നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചത്. ഖത്തറില്‍ 2022ലേക്കുള്ള ലോകകപ്പ് സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെയുള്ള വേദികളിലായിരുന്നു മത്സരം.കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചിലാണ് ഫുട്ബാള്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിക്കുന്നത്.

ഖത്തറില്‍ നടന്ന വെസ്റ്റ് സോണ്‍ മത്സരങ്ങള്‍ വിജയകരമായി സമാപിച്ചതില്‍ എ.എഫ്.സി ജനറല്‍ സെക്രട്ടറി വിന്‍സര്‍ ജോണ്‍ ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന് പ്രശംസ നേര്‍ന്നിരുന്നു.നിലവിലെ ചാമ്പ്യന്മാരായ സൗദിയില്‍നിന്നുള്ള അല്‍ ഹിലാല്‍ ക്ലബിന്റെ  ഭൂരിഭാഗം താരങ്ങള്‍ക്കും ഒഫിഷ്യലുകള്‍ക്കും കോവിഡ്-19 ബാധിച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്‍റില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. അല്‍ നസര്‍ ക്ലബിനെ വീഴ്ത്തി ഇറാനില്‍ നിന്നുള്ള പെര്‍സെപൊളിസ് ആണ് ഫൈനലില്‍ പ്രവേശിച്ചിരിക്കുന്ന ഒരു ക്ലബ്.അതേസമയം, ഡിസംബര്‍ 19ന് നടക്കേണ്ട എ.എഫ്.സി ചാമ്പ്യൻസ്  ലീഗ് ഫൈനലി‍െന്‍റ വേദി ഇതുവരെ അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News