Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വിഷ് 2020 : ആരോഗ്യ സമ്മേളനത്തിന് ഇന്ന് ദോഹയിൽ തുടക്കം

November 15, 2020

November 15, 2020

ദോഹ : 2020 ലെ വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ ഹെല്‍ത്ത് (വിഷ്) ഞായറാഴ്ച ആരംഭിക്കും. 'ഒരു ലോകം നമ്മുടെ ആരോഗ്യം' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടി വെര്‍ച്വല്‍ ആയാണ് നടക്കുക. കൊവിഡ്-19 ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികളെ നേരിടുന്നതില്‍ വലിയ പങ്കു വഹിക്കുന്ന ലോകത്തെ പ്രമുഖ ആരോഗ്യ വിദഗ്ധര്‍ സമ്മേളനത്തിൽ പങ്കെടുക്കും.

പരിപാടിയില്‍ അമേരിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അലര്‍ജി ആന്റ് ഇന്‍ഫെഷ്യസ് ഡിസീസസ് അംഗവും വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് അംഗവും എച്ച്.ഐ.വി എയ്ഡ്‌സ് ഗവേഷകനുമായ ഡോ. ആന്റണി ഫൗസിയുമായി ബി.എം.ജെ എഡിറ്റര്‍ ഫിയോണ ഗോഡ്‌ലീ സംസാരിക്കും. കൊവിഡ്-19 മഹാമാരി എങ്ങനെ അവസാനിക്കും എന്നതാകും പ്രധാന വിഷയം. ഡാറ്റ അധിഷ്ഠിതമായി പകര്‍ച്ചവ്യാധികളെ നേരിടുന്നതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിക്കും.

ഗ്ലോബല്‍ ഫണ്ട് ടു ഫൈറ്റ് എയ്ഡ്‌സ്, ട്യൂബര്‍കുലോസിസ്, ആന്‍ഡ് മലേറിയയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പീറ്റര്‍ സാന്‍ഡ്‌സുമായി ബി.ബി.സിയുടെ മിഷല്‍ ഹുസൈന്‍ സംസാരിക്കും. ചർച്ചാ സെഷനുകള്‍ പൊതുജനങ്ങള്‍ക്ക് കാണാനും അവസരം ഉണ്ടാകും.

മുന്നൂറിലേറെ പ്രമുഖ വ്യക്തികളാണ് വിഷ് 2020 ല്‍ സംസാരിക്കുക. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ട്രെഡോസ് അദാനോം ഗബ്രിയേസസ്, ഇംഗ്ലണ്ടിന്റെ മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ഡാം സാലി ഡേവിസ്, സ്വീഡനിലെ ചീഫ് എപ്പിഡെമിയോളജിസ്റ്റ് ഡോ. ആന്‍ഡേഴ്‌സ് ടെഗ്‌നല്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.
 


Latest Related News