Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ അറസ്റ്റിലായ കെനിയൻ സ്വദേശി വിദേശ ഏജന്റിനായി ചാരപ്രവർത്തനം നടത്തിയതായി കമ്യൂണിക്കേഷൻ ഓഫീസ് 

May 30, 2021

May 30, 2021

ദോഹ : ഈ മാസം ആദ്യം ഖത്തറിൽ തടവിലാക്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥനും മനുഷ്യാവകാശ പ്രവർത്തകനുമായ മാൽകം ബിദാലി ഖത്തറിനെതിരെ ചാരപ്രവർത്തനം നടത്തിയതായി കണ്ടെത്തിയെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസ് (ജിസിഒ) ശനിയാഴ്ച പ്രസ്താവനയിൽ അറിയിച്ചു. ഒരു വിദേശ ഏജന്റിനായി ജോലി ചെയ്തുവെന്നും ഇതിനുള്ള പ്രതിഫലമായി തുക കൈപ്പറ്റിയെന്നുമാണ് കണ്ടെത്തൽ.ഖത്തറിന് അപഖ്യാതിയുണ്ടാവുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ കൈമാറിയതിനും അനധികൃതമായി പണം കൈപ്പറ്റിയതിനുമാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ഖത്തറിലെ ഒരു സ്വകാര്യകമ്പനിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന കെനിയൻ സ്വദേശിയായ  ബിദാലിയെ മെയ് അഞ്ചിനാണ് അറസ്റ്റ് ചെയ്തത്.ഇയാളെ പിന്നീട് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മാൽകം ബിദാലിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ചില മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിരുന്നു.


Latest Related News