Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദേശീയ ദിന പരേഡ് : രാവിലെ ഏഴരക്ക് ശേഷമെത്തുന്നവർക്ക് പ്രവേശനം ഉണ്ടാവില്ല

December 17, 2021

December 17, 2021

ദോഹ : ദേശീയ ദിനത്തോട് അനുബന്ധിച്ച് അരങ്ങേറുന്ന, പരേഡ് അടക്കമുള്ള പരിപാടികളുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. കോർണിഷിൽ രാവിലെ ഒൻപത് മണിക്കാണ് പരേഡ് അരങ്ങേറുക. കഴിഞ്ഞ വർഷത്തെ നിബന്ധനയ്ക്ക് സമാനമായി, ഈ വർഷവും പ്രത്യേകക്ഷണം ലഭിച്ച ആളുകൾക്ക് മാത്രമാണ് പരേഡ് നടക്കുന്ന ഇടത്തേക്ക് പ്രവേശനം ലഭിക്കുക. ദേശീയദിന ആഘോഷങ്ങളുടെ സെക്യൂരിറ്റി കമ്മിറ്റി നടത്തിയ പത്രസമ്മേളനത്തിലാണ് പരിപാടിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. 

ക്ഷണം ലഭിച്ചതിന്റെ ബാർകോഡ് ഹാജരാക്കുന്ന വ്യക്തികൾക്ക് മാത്രമാണ് പരേഡ് ഗ്രൗണ്ടിലേക്ക് കടക്കാൻ കഴിയൂ എന്ന് സുരക്ഷാ മേധാവി ബ്രിഗേഡിയർ അലി ഖാജിം അൽ അത്ബി അറിയിച്ചു. പരേഡ് കാണാനെത്തുന്നവർ പ്രത്യേകമായി ഒരുക്കിയ വഴിയിലൂടെ 7:30 ന് മുൻപ് പരേഡ് ഗ്രൗണ്ടിൽ സന്നിഹിതരാവണം. 7.30 ന് വഴികൾ അടയ്ക്കുമെന്നും, പിന്നീട് പ്രവേശിക്കാൻ കഴിയില്ലെന്നും അധികൃതർ ഓർമിപ്പിച്ചു. 9, 586 പേർക്ക് പരേഡ് വീക്ഷിക്കാനുള്ള സൗകര്യമാണ് കോർണിഷിൽ ഒരുക്കിയിട്ടുള്ളതെന്നും സുരക്ഷാ കമ്മിറ്റി അറിയിച്ചു. ദേശീയ ദിനത്തിന്റെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗം വൈകീട്ടാണ് അരങ്ങേറുക. അന്ന് നടക്കുന്ന ഫിഫ അറബ് കപ്പ് ഫൈനലിന്റെ ഫലം നിർണയിക്കപ്പെട്ടതിന് ശേഷമാവും കരിമരുന്ന് പ്രയോഗം ആകാശത്ത് വിസ്മയം വിരിയിക്കുക


Latest Related News