Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
പൗരത്വ നിയമ ഭേദഗതി,ഡൽഹിയിൽ പ്രതിഷേധം കത്തുന്നു 

December 15, 2019

December 15, 2019

ഡൽഹി : പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തലസ്ഥാന നഗരിയിലേക്കും കത്തിപ്പടരുന്നു. ഡല്‍ഹി ജാമിയ നഗറില്‍ പ്രതിഷേധക്കാർ വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും മൂന്ന് ബസുകള്‍ കത്തിക്കുകയും ചെയ്തു.ജാമിയ മില്ലിയ കാമ്പസിലേക്ക് പോലീസ് വെടിവെച്ചു. ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ മീഡിയവണ്‍ ക്യാമറാമാന്‍ മോനിഷ് മോഹന് പരിക്കേറ്റു.


ദക്ഷിണ ഡല്‍ഹിയുടെ ഭാഗമായ ജാമിഅ നഗറില്‍ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ ജാമിഅ മില്ലിയ സര്‍വകലാശാല കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധം നടന്നു വരികയാണ്. എന്നാല്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് മാറിയതോടെ, സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്ന് വിദ്യാര്‍ഥി പ്രിതിനിധികള്‍ അറിയിച്ചു. എന്നാല്‍ വാഹനങ്ങള്‍ കത്തിച്ചത് തങ്ങളല്ലെന്നും പൊലീസ് തന്നെയാണെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

പൊലീസിന്റെ ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ത്രീകളും വിദ്യാര്‍ഥിനികളും ഉള്‍പ്പടെയുള്ളവര്‍ക്ക് പൊലീസ് ആക്രമണത്തിൽ പരിക്കേറ്റു.

ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. അഗ്നിശമന വാഹനങ്ങള്‍ക്കുള്‍പ്പെടെ പ്രദേശത്ത് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.

 


Latest Related News