Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
'വാക്സിൻ എടുക്കാത്തവർക്കും അവകാശങ്ങളുണ്ട്' - ഖത്തറിലെ സമൂഹമാധ്യമങ്ങളിൽ കാമ്പയിൻ ചൂടുപിടിക്കുന്നു

January 12, 2022

January 12, 2022

Photo by Salim Matramkot | The Peninsula

ദോഹ : അനുദിനം അപകടകാരിയായി മാറുന്ന കോവിഡിനെ ചെറുക്കാൻ നിരവധി നിയന്ത്രണങ്ങളാണ് ഖത്തറിൽ അടുത്തിടെ ഏർപ്പെടുത്തിയത്. പല പൊതു ഇടങ്ങളിലും വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കിവർക്ക് മാത്രമേ പ്രവേശനം നൽകൂ എന്ന നിലപാടും അധികൃതർ സ്വീകരിച്ചിരുന്നു. ഈ നിയന്ത്രണങ്ങൾക്ക് പിന്നാലെ, വാക്സിനേഷൻ എടുക്കാത്തവർക്കും അവകാശങ്ങൾ ഉണ്ടെന്നും, അവ സംരക്ഷിക്കപ്പെടുന്നുണ്ട് എന്നുറപ്പുവരുത്തണം എന്നും ആവശ്യപ്പെട്ട് മുന്നോട്ടുവന്നിരിക്കുകയാണ് ഒരു വിഭാഗം ആളുകൾ.

സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രധാനമായും ഈ ആവശ്യം ഉയരുന്നത്. 'വാക്സിനെടുക്കാത്തവരുടെ അവകാശങ്ങൾ' എന്ന പേരിൽ ഇതിനായി കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ട്വിറ്ററിൽ ഈ കാമ്പയിൻ വൻ വിജയമാവുകയും ചെയ്തു. ഇഹ്തിറാസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉളള എല്ലാവർക്കും ആനുകൂല്യങ്ങൾ നൽകണമെന്നാണ് ഇവരുടെ ആവശ്യം. മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. പുസ്തകമേളകൾ സന്ദർശിക്കാനും, സലൂണിൽ പോവാനും തങ്ങൾക്കും അവകാശം ഉണ്ടെന്നാണ് ഇവരുടെ പക്ഷം. വാക്സിനേഷൻ പൂർത്തിയാക്കാത്തവർ ഓരോ 48 മണിക്കൂറിലും പീസീആർ ടെസ്റ്റ്‌ നടത്തണമെന്ന് പല കമ്പനികളും നിർദേശം പുറപ്പെടുവിച്ചതും പ്രതിഷേധത്തിന് കാരണമാവുന്നുണ്ട്. വാക്സിനേഷൻ സ്വീകരിക്കാത്തവർക്കും പള്ളികളിൽ പ്രവേശനം അനുവദിച്ച ഔഖാഫ് മന്ത്രാലയത്തെ എല്ലാവരും മാതൃകയാക്കണം എന്നും സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായം രേഖപ്പെടുത്തി.


Latest Related News