Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ,പ്രധാനമന്ത്രി പശുവിന്റെ പിന്നാലെയെന്ന് വിമർശനം

September 12, 2019

September 12, 2019

ന്യൂഡല്‍ഹി: പ്രാധാനമന്ത്രി നരേന്ദ്ര മോദിയുടെ പശു പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ പ്രധാനമന്ത്രി പശുവിനെക്കുറിച്ചും 'ഓ'മിനെക്കുറിച്ചും സംസാരിച്ച്‌ യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കുകയാണെന്നു കോണ്‍ഗ്രസ് വിമര്‍ശിച്ചു.

പശുവെന്നും ഓം എന്നും കേൾക്കുമ്പോൾ ചിലയാളുകള്‍ നിലവിളിക്കുന്നതു തീര്‍ത്തും നിര്‍ഭാഗ്യകരമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. രാജ്യം പതിനാറാം നൂറ്റാണ്ടിലേക്കു പോകുന്നതായാണ് ഇത്തരക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ പശുവിനെ സംരക്ഷിക്കുന്നത് എങ്ങനെ പിന്നോട്ടു നടക്കലാകുമെന്നും പ്രധാനമന്ത്രി ചോദിച്ചു.

ഉത്തര്‍പ്രദേശിലെ മഥുരയില്‍ സംസാരിക്കവെയാണു പ്രധാനമന്ത്രിയുടെ പരാമര്‍ശം. പശു സംരക്ഷണത്തെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്‍റെ വികസനത്തെയാണു നശിപ്പിക്കുന്നത്. കന്നുകാലികളെ വളര്‍ത്തുന്നതിന്‍റെ അര്‍ഥമെന്താണെന്നും ഇതു സമ്പദ് വ്യവസ്ഥയെ എത്രമാത്രം സഹായിക്കുന്നുവെന്നു ചിലര്‍ മനസിലാക്കുന്നില്ലെന്നും മോദി പറഞ്ഞു.പശുവിനെ കുറിച്ച് പറഞ്ഞു നടക്കുന്ന പ്രധാനമന്ത്രി പശുവിന്‍റെ പേരിലുള്ള ആക്രമണങ്ങളെ കുറിച്ച്‌  മൗനം പാലിക്കുന്നതായി എഐഎംഐഎം പ്രസിഡന്‍റ് അസദുദ്ദീന്‍ ഒവൈസിയും പ്രതികരിച്ചു.


Latest Related News