Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ നിന്ന് ബാങ്ക് വായ്പയെടുത്ത് 'മുങ്ങി'യാൽ രക്ഷപ്പെടുമോ,ബ്രിട്ടീഷ് പൗരൻ അഞ്ച് വർഷങ്ങൾക്ക് ശേഷം ഇറാഖിൽ അറസ്റ്റിലായി

July 21, 2023

July 21, 2023

ന്യൂസ് ഏജൻസി
ദോഹ :അഞ്ച് വർഷങ്ങൾക്ക് മുമ്പ് ബാങ്ക് വായ്പയെടുത്ത് ഖത്തറിൽ നിന്ന് രാജ്യം വിട്ട ബ്രിട്ടീഷ് പൗരൻ ഇറാഖിൽ അറസ്റ്റിലായി. ബ്രിട്ടീഷ് പൗരനും ബ്രിട്ടീഷ് എണ്ണ കമ്പനിയിൽ ജീവനക്കാരനുമായിരുന്ന ബ്രയാൻ ഗ്ലെൻഡ്‌നിഗ് ആണ് ഇറാഖ് സന്ദർശനത്തിനിടെ അറസ്റ്റിലായതെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2018 ൽ ഖത്തർ നാഷണൽ ബാങ്കിൽ നിന്ന്  20,000 ബ്രിട്ടീഷ് പൗണ്ട്(22,124)വായ്പയെടുത്ത പ്രതി വായ്പ തിരിച്ചടക്കാതെ രാജ്യം വിടുകയായിരുന്നു. ഇന്റർപോൾ വഴി ഇദ്ദേഹത്തിനെതിരെ അഞ്ച് വർഷം മുമ്പ് ഖത്തറിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു

അതേസമയം,ഖത്തർ വിട്ട ശേഷം സ്‌കോട്ട്‌ലൻഡിൽ ജോലി ചെയ്യുകയായിരുന്ന ബ്രയാൻ ഗ്ലെൻഡ്‌നിഗിന് അസുഖം ബാധിച്ചതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടതായും ഇക്കാരണത്താലാണ് വായ്‌പ തിരിച്ചടക്കാൻ കഴിയാതെ വന്നതെന്നും ഗ്ലെൻഡിനിംഗിന്റെ ഭാര്യ കിംബർലി 'ഗാർഡിയൻ' പത്രത്തോട് പറഞ്ഞു.ഖത്തർ നാഷണൽ ബാങ്കുമായി ഇപ്പോഴും ബന്ധപ്പെടാറുണ്ടെന്നും പ്രതിമാസ പണമടയ്ക്കൽ ഇപ്പോഴും തുടരുന്നുണ്ടെന്നും അവർ പറഞ്ഞു.അറസ്റ്റ് ചെയ്ത് 45 ദിവസത്തിനകം പ്രതിയെ വാദിയായ രാജ്യത്തിന് കൈമാറണമെന്ന നിബന്ധന  ഇറാഖ് നടപ്പാക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. 
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News