Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ ഓൺലൈൻ ഗെയിം അനുകരിച്ച് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു, രക്ഷയായത് പിതാവിന്റെ സമയോചിത ഇടപെടൽ

November 18, 2021

November 18, 2021

ദോഹ : കോവിഡ് വൈറസിന്റെ വ്യാപനം കാരണം ഓൺലൈൻ ലോകത്ത് തളച്ചിടപ്പെട്ട അവസ്ഥയിലാണ് ബാല്യങ്ങൾ. മണിക്കൂറുകളോളം മൊബൈലിൽ ചെലവഴിക്കുന്ന കുരുന്നുകൾ പലപ്പോഴും ഓൺലൈൻ ഗെയിമുകൾക്ക് അടിമയായി മാറാറുണ്ട്. ഖത്തറിലെ ഒരു ബാലൻ ഓൺലൈൻ ഗെയിമിലെ രംഗങ്ങൾ അനുകരിക്കാനുള്ള ശ്രമത്തിനിടെ കർട്ടൻ കഴുത്തിൽ ചുറ്റിയ വാർത്തയാണ് ഒടുവിലായി പുറത്തുവരുന്നത്. അൽ റയ്യാൻ ടീവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. 


ഫഹദ് എന്ന് പേരുള്ള ഒരു ബാലനാണ് ഗെയിമിലെ സാഹസം ജീവിതത്തിൽ പകർത്താൻ മുതിർന്നത്. റൂമിലുണ്ടായിരുന്ന മേശയിൽ കയറിയ ശേഷം കർട്ടൻ കഴുത്തിൽ ചുറ്റിയാണ് താൻ കളിക്കാറുള്ള ഗെയിമിലെ രംഗം ഫഹദ് അനുകരിച്ചത്. കൃത്യസമയത്ത് റൂമിലേക്ക് കടന്നുവന്ന പിതാവ് ഫഹദിനെ രക്ഷിക്കുകയായിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന പിതാവിന്റെ ചോദ്യത്തിന് മറുപടി ആയി ഫഹദ് തന്നെയാണ് ഗെയിമിനെ പറ്റി പറഞ്ഞത്. സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പിതാവ് തന്നെ ഫഹദിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. കഴുത്തിൽ ഉണ്ടായ പാടുകൾ ചൂണ്ടിക്കാണിച്ച പിതാവ്, രക്ഷിതാക്കളോട് അലസത കൈവെടിയാൻ ആവശ്യപ്പെടുകയും ചെയ്തു. ഓൺലൈൻ ഗെയിമുകൾക്ക് അടിമകളാകുന്ന കുട്ടികളെ പറ്റി അൽ റയ്യാൻ മുൻപും വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. നിരന്തരം സ്‌ക്രീനിൽ നോക്കിയതിനാൽ കണ്ണുകൾക്ക് അസുഖം ബാധിച്ച കുട്ടിയുടെ വാർത്തയും ചാനൽ പുറത്തുവിട്ടിരുന്നു.


Latest Related News