Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇംഗ്ലീഷ് ചാനലിൽ മുങ്ങിമരിച്ച ഇറാഖി അഭയാർഥികളുടെ മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു, കണ്ണീരോടെ നാടിന്റെ യാത്രാമൊഴി

December 26, 2021

December 26, 2021

ബ്രിട്ടനിലേക്ക് ചേക്കേറാനുള്ള ശ്രമത്തിനിടെ ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി മരണപ്പെട്ട അഭയാർഥികളുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. ഇറാഖിലെ കുർദിഷ് അഭയാർത്ഥികൾ അടക്കം 16 പേരുടെ മൃതദേഹമാണ് എർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. പിന്നീട്, പ്രത്യേക ആംബുലൻസ് സംവിധാനത്തിൽ ഇവ ജന്മനാടുകളിൽ എത്തിച്ച് ഖബറടക്കി. 

ഇക്കഴിഞ്ഞ നവംബർ 24 ന് 27 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവം നടന്നത്. 16 ഇറാഖി കുർദുകളെ കൂടാതെ ഇറാനിൽ നിന്നുള്ള ഒരു കുർദിഷ് വംശജനും, 4 അഫ്ഗാൻ പൗരന്മാരും, ഈജിപ്ത്, എത്യോപിയ, സോമാലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ആളുകളുമാണ് അപകടത്തിൽ മരണമടഞ്ഞത്. ഖബറടക്കദൃശ്യങ്ങൾ റുഡോ ടീവി തത്സമയം സംപ്രേഷണം ചെയ്തു. 2017 കാലഘട്ടത്തിൽ തന്നെ യുദ്ധത്തിന് അറുതി ആയെങ്കിലും തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ രൂക്ഷമായതാണ് യൂറോപ്യൻ രാജ്യങ്ങളിൽ എത്തിപ്പെടാൻ ഇറാഖി പൗരന്മാരെ പ്രേരിപ്പിക്കുന്നത്.


Latest Related News