Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഗൾഫ് അനുരഞ്ജനത്തിൽ വിള്ളൽ വീഴ്ത്താനൊരുങ്ങി ബഹ്‌റൈൻ,ഖത്തർ രാജകുടുംബത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

January 19, 2021

January 19, 2021

ദോഹ: ഖത്തറിലെ രാജകുടുംബത്തിൽപ്പെടുന്നവരുടെ സ്വത്ത് വകകൾ ബഹ്റൈൻ സർക്കാർ പിടിച്ചെടുത്തതായി ഗസറ്റ് വിജ്ഞാപനം. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ അമ്മാവൻ ഷെയ്ഖ് ഖാലിദ് ബിൻ നാസർ ബിൻ അബ്ദുള്ള അൽ മിസ്നദിന്റെ മക്കളുടെ പേരിലുള്ള 130 വസ്തുവകകൾ അധികൃതർ പിടിച്ചെടുത്തതായി ബഹ്‌റൈൻ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.

സർക്കാർ നടപടിക്ക് നയമപരമായ പരിരക്ഷ നൽകുന്നതിനായാണ് ഗസറ്റ് വിജ്ഞാപനം. ബഹ്റൈനിൻറെ പൊതുമരാമത്ത്, മുൻസിപ്പാലിറ്റി, നഗരാസൂത്രണ വകുപ്പുകൾ ഉൾപ്പെട്ട മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ആഭ്യന്തര വകുപ്പിൻറെ നിർദേശമനുസരിച്ച് സർക്കാർ സൌകര്യങ്ങൾ വിപുലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രസ്തുത സ്വത്ത് വകകൾ പിടിച്ചെടുത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം.

നിയമത്തിലെ വകുപ്പുകൾ പ്രകാരം സ്വത്തുടമകൾ ഈ വിജ്ഞാപനത്തെ ഔദ്യോഗിക നോട്ടീസായി കണക്കാക്കണമെന്ന് വിജ്ഞാപനം അനുശാസിക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിശദീകരണങ്ങൾക്കായി ആഭ്യന്തര മന്ത്രാലയത്തിൻറെ മെയിൽ വിലാസത്തിൽ ഉടമസ്ഥർ ബന്ധപ്പെടണമെന്നും വിജ്ഞാപനം വ്യക്തമാക്കി.

ഷെയ്ഖ് തമീമിൻറെ അമ്മാവനും ഷെയ്‌ഖ മോസ ബിൻത് നാസറുടെ സഹോദരനുമാണ് അൽ മിസ്നദ്.

അതേസമയം വിഷയത്തിൽ ഖത്തർ ഔദ്യോഗിക വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. തുടർച്ചയായി ദോഹയെ പ്രകോപിപ്പിക്കുന്ന ശ്രമങ്ങളിലേർപ്പെടുന്ന മനാമയുടെ പുതിയ നീക്കമാണ് സ്വത്ത് കണ്ടുകെട്ടലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഖത്തറും മറ്റ് അറബ് രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ മൂന്നര വർഷമായി നീണ്ടുനിന്നിരുന്ന തർക്കങ്ങൾ അവസാനിപ്പിച്ചുകൊണ്ടുള്ള അൽ-ഉല കരാർ യാഥാർത്ഥ്യമായെങ്കിലും ഈ തർക്കപരിഹാര ശ്രമങ്ങളെ തള്ളിക്കളയുന്ന സമീപനമാണ് ഖത്തറിനെതിരെ ബഹ്റൈൻ പിന്തുടരുന്നത്.

ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്ന കരാറിനെതിരെ നിഷേധാത്മക മനോഭാവം തുടർന്ന മനാമ നടത്തുന്ന മറ്റൊരു പ്രതിരോധ ശ്രമമാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News