Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിന് നറുക്കുവീഴുമോയെന്ന് നാളെ അറിയാം,തീരുമാനം മസ്കത്തിൽ 

December 15, 2020

December 15, 2020

മസ്കത്ത്: ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലിന്റെ നിർണായക യോഗം നാളെ മസ്കത്തിലെ  ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ നടക്കും  39മത് ജനറല്‍ അസംബ്ലിക്കും  അനുബന്ധ യോഗങ്ങൾക്കുമാണ്  ബുധനാഴ്ച മസ്കത്ത് വേദിയാകുന്നത്..2030 ലെ ഏഷ്യന്‍ ഗെയിംസിന്റെ  ആതിഥേയരെ തീരുമാനിക്കുന്നതിനുള്ള വോട്ടെടുപ്പും ഇതിന്റെ ഭാഗമായി നടക്കും. ഒമാനില്‍ ഇതാദ്യമായാണ് ജനറല്‍ അസംബ്ലി യോഗം നടക്കുന്നത്. ഏഷ്യന്‍ രാഷ്ട്രങ്ങളിലെ നാഷനല്‍ ഒളിമ്പിക്  കമ്മിറ്റി പ്രതിനിധികളും പ്രധാനപ്പെട്ട കായിക താരങ്ങളും യോഗത്തില്‍ പങ്കെടുക്കും.

സൗദിയും ഖത്തറുമാണ് ഏഷ്യന്‍ ഗെയിംസിനുള്ള  ആതിഥേയത്വ പദവി പ്രതീക്ഷിച്ച്‌ അവസാന റൗണ്ടിലുള്ള രാജ്യങ്ങള്‍.ഏഷ്യന്‍ ഗെയിംസിനായി ഒരുക്കിയ സംവിധാനങ്ങള്‍ ഇരു രാജ്യങ്ങളും ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിക്കും.തുടര്‍ന്നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് ഒാണ്‍ലൈനിലായിരിക്കും നടക്കുക. ഇരു രാജ്യങ്ങളും ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് ഏഷ്യന്‍ ഗെയിംസിനായി സജ്ജമായിട്ടുള്ളതെന്ന് ഏഷ്യന്‍ ഒളിമ്പിക്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ശൈഖ് അഹ്മദ് അല്‍ ഫഹദ് അല്‍ സബാഹ് പറഞ്ഞു.

റിയാദിലെ എഡ്ജ് ഓഫ് ദ വേള്‍ഡിനോട് ചേര്‍ന്നുള്ള തുവൈഖ് മലനിരകളിലും താഴെയുമായാണ് വേദികള്‍ സജ്ജീകരിക്കുന്നത്.ഖത്തറിലെ ദോഹയിലാണ് പ്രധാന വേദികളൊരുങ്ങുക.

32 ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കാൻ മസ്കത്തിലെത്തിയത്..13 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ഒാണ്‍ലൈനിലായിരിക്കും പങ്കെടുക്കുക.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News