Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അരുൺ ജെയ്‌റ്റ്‌ലിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

August 18, 2019

August 18, 2019

ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്‌റ്റ്‌ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ഡല്‍ഹി എയിംസില്‍ ചികിത്സയിലുള്ള ജെയ്‌റ്റ്‌ലിക്ക്‌ എക്‌സ്‌ട്രാ കോര്‍പ്പോറിയല്‍ ലൈഫ്‌ സപ്പോര്‍ട്ട്‌ (ഇസിഎല്‍എസ്‌)നല്‍കിയിട്ടുണ്ട്‌.

ജീവിക്കാന്‍ ആവശ്യമായ വായു നല്‍കാന്‍ ഹൃദയത്തിനും ശ്വാസകോശത്തിനും സാധിക്കാത്ത അവസരത്തിലാണ്‌ ഇസിഎല്‍എസ്‌ നല്‍കുന്നത്‌. കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന്‌ ഈ മാസം ഒമ്ബതിനാണ്‌ അറുപത്താറുകാരനായ ജെയ്‌റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്‌. കേന്ദ്രമന്ത്രി പിയൂഷ്‌ഗോയല്‍, കോണ്‍ഗ്രസ്‌ നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, മനുഅഭിഷേക്‌ സിങ്‌വി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, ബിഎസ്‌പി നേതാവ്‌ മായാവതി തുടങ്ങിയവര്‍ ജെയ്‌റ്റ്‌ലിയെ സന്ദര്‍ശിച്ചു. രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌, ആഭ്യന്തരമന്ത്രി അമിത്‌ ഷാ, കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍, ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ തുടങ്ങിയവര്‍ കഴിഞ്ഞദിവസം ആശുപത്രിയില്‍ എത്തിയിരുന്നു.


Latest Related News