Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
41-ാമത് ജി.സി.സി ഉച്ചകോടിയ്ക്കുള്ള സൗദി രാജാവിന്റെ ക്ഷണം ഖത്തര്‍ അമീര്‍ സ്വീകരിച്ചു

December 30, 2020

December 30, 2020

ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) 41-ാമത് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള സൗദി രാജാവിന്റെ ക്ഷണം ഖത്തര്‍ അമീര്‍ സ്വീകരിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ് അല്‍ സൗദിന്റെ രേഖാമൂലമുള്ള ക്ഷണമാണ് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ചത്. 

ഉച്ചകോടിക്ക് ക്ഷണിച്ചു കൊണ്ടുള്ള സൗദി രാജാവിന്റെ സന്ദേശം ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നയെഫ് ബിന്‍ ഫാലാഹ് അല്‍ ഹജ്‌റാഫ് ഖത്തര്‍ അമീറിന് കൈമാറി. അമീരി ദിവാനിലെത്തി ബുധനാഴ്ച രാവിലെയാണ് അദ്ദേഹം സന്ദേശം കൈമാറിയത്. 


Related News: നിർണായക ഗൾഫ് ഉച്ചകോടി സൗദിയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലയിൽ; ഒരുക്കങ്ങൾ പൂർത്തിയാവുന്നു


ജനുവരി അഞ്ചിന് റിയാദിലാണ് ജി.സി.സിയുടെ ഈ വർഷത്തെ ഉച്ചകോടി നടക്കുന്നത്. സാധാരണഗതിയില്‍ ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ഗള്‍ഫ് ഉച്ചകോടി ജനുവരി അഞ്ചിലേക്ക് നീട്ടിയത് ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള കുവൈത്തിന്റെയും ഒമാന്റെയും മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മതിയായ സമയം നല്‍കാനാണ്. ഉപരോധം നീക്കാനായി നാല് അയല്‍ രാജ്യങ്ങള്‍ മുന്നോട്ട് വച്ച 13 വ്യവസ്ഥകളെ കുറിച്ചുള്ള ഖത്തറിന്റെ തീരുമാനം അറിയാനായാണ് കുവൈത്തിനും ഒമാനും സമയം ആവശ്യമായി വന്നത്.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News