Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കുവൈത്ത് അമീറിന്റെ വിയോഗം,ഖത്തറിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം 

September 29, 2020

September 29, 2020

ദോഹ : കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹിന്റെ വിയോഗം ഖത്തറിന് തീരാവേദനയായി. ഖത്തറുമായി എന്നും ആത്മബന്ധം പുലർത്തിയിരുന്ന നേതാവിന്റെ വിയോഗം രാജ്യത്തെ ഭരണാധികാരികളെയും സ്വദേശികളും വിദേശികളുമായ മുഴുവൻ ജനങ്ങളെയും ഒരു പോലെ ദുഃഖത്തിലാഴ്ത്തി.ഖത്തറിനെതിരെ ചില അയൽ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധവുമായി ബന്ധപ്പെട്ട് നിർണായക നീക്കങ്ങൾ നടക്കുന്നതിനിടെയാണ് വിഷയത്തിൽ തുടക്കം മുതൽ ഖത്തറിനായി നിലക്കൊണ്ട കുവൈത്ത് അമീർ വിടവാങ്ങുന്നത്.

കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഖത്തറിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഖത്തർ ദേശീയ പതാക താഴ്ത്തികെട്ടും.ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

"അമീറിന്റെ വിയോഗത്തോടെ ഒരു മഹാനായ നേതാവിനെ നഷ്ടപ്പെട്ടു,ഉയർന്ന ജ്ഞാനം, മിതത്വം, ദീർഘവീക്ഷണം, മികച്ച നിലപാടുകൾ എന്നിവയാൽ വേർതിരിച്ചറിയപ്പെട്ട ഒരു മികച്ച നേതാവാണ് കുവൈത്ത് അമീറെന്ന്" അമീരി ദിവാൻ  പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

അമേരിക്കയിൽ ചികിത്സയിലിരിക്കെയാണ് തൊണ്ണൂറ്റിയൊന്നാം വയസ്സിൽ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് ചൊവ്വാഴ്ചയോടെ വിടവാങ്ങിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News