Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കലാശപ്പോരിന് 'ഖലീഫ' ഒരുങ്ങി, അൻപതാം അമീർ കപ്പ് ആർക്കെന്ന് ഇന്നറിയാം

March 18, 2022

March 18, 2022

ദോഹ : ഖത്തർ ഫുട്‍ബോളിലെ ഏറ്റവും മൂല്യമേറിയ കിരീടമായ അമീർ കപ്പിന്റെ അൻപതാം പതിപ്പിൽ, കപ്പ് ആരുടെ ഷെൽഫിലേക്കെന്ന് ഇന്നറിയാം. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കലാശക്കളിക്കിറങ്ങുന്ന അൽ ദുഹൈലും അൽ ഖറാഫയും വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. കിരീടം നേടാൻ ഏറ്റവും സാധ്യത കല്പിച്ചിരുന്ന അൽ സദ്ദിനെ സെമിയിൽ വീഴ്ത്തിയതിന്റെ ആത്മവിശ്വാസവുമായി അൽ ദുഹൈലും, അൽ വക്രയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത കരുത്തോടെ അൽ ഗറാഫയും ഇറങ്ങുമ്പോൾ, പോരാട്ടം തീ പാറുമെന്നുറപ്പ്.

കഴിഞ്ഞ രണ്ട് സീസണുകളിലും ഖത്തർ ദേശീയ ലീഗും, അമീർ കപ്പും സ്വന്തമാക്കിയ അൽ സദ്ദിനെ തോല്പിച്ച് ഫൈനലിലേക്ക് മുന്നേറിയ അൽ ദുഹൈലിന് ഫൈനലിൽ നേരിയ മേൽകൈ അവകാശപ്പെടാമെങ്കിലും, മത്സരം എളുപ്പമാവില്ല. മറുഭാഗത്ത്, ക്ലബിന്റെ ചരിത്രത്തിലെ എട്ടാം അമീർ കപ്പ് നേടാനാണ് അൽ ഖറാഫ ബൂട്ടുകെട്ടുന്നത്. 2012 ന് ശേഷം ടീമിന് അമീർ കപ്പ് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. ലീഗിൽ രണ്ട് തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും വിജയം അൽ ദുഹൈലിന് ഒപ്പമായിരുന്നു. അൽ ദുഹൈൽ പരിശീലകൻ ലൂയിസ് കാസ്ട്രോ ഈ മത്സരത്തോടെ വിടവാങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിയ പരിശീലകനെ കിരീടനേട്ടത്തോടെ യാത്രയാക്കാനാവും അൽ ദുഹൈലിന്റെ ശ്രമം. മൈക്കൽ ഒലൂങ്ക, എഡ്മിൽസൺ, അൽമൊയീസ് അലി ത്രയത്തിന്റെ ആക്രമണത്തിലാണ് ദുഹൈലിന്റെ പ്രതീക്ഷ. സ്റ്റാർസ് ലീഗിൽ 24 ഗോളുകളുമായി ടോപ്സ്കോററായ ഒലൂങ്കയെ തടയുക അൽ ഖറാഫയ്ക്ക് എളുപ്പമാവില്ല. അതേസമയം, സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുന്ന ഒരുപിടി യുവതാരങ്ങളിൽ പ്രതീക്ഷ അർപ്പിച്ചാണ് അൽ ഖറാഫ ഫൈനലിനിറങ്ങുന്നത്. ഇന്ത്യൻ സമയം വൈകീട്ട് 9.30 നാണ് മത്സരം.


Latest Related News