Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
മൂന്നിലൊരാൾ മരിക്കുന്ന പുതിയ കോവിഡ് വകഭേദം : യഥാർത്ഥ വസ്തുതകൾ അറിയാം

January 28, 2022

January 28, 2022

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഇന്ന് വാർത്തകളിലെ താരം. ഡെൽറ്റയ്ക്കും ഒമിക്രോണിനും പിന്നാലെ കണ്ടുപിടിക്കപ്പെട്ട നിയോകോവ് എന്ന പുതിയ കോവിഡ് വകഭേദം മൂന്നിൽ ഒരാളിൽ നിന്നും ജീവനെ കവരുമെന്ന വാർത്തകൾ ഞെട്ടലോടെയാണ് മലയാളികളടക്കമുള്ള സമൂഹം വായിച്ചറിഞ്ഞത്.

2012 ലും 2015 ലും മധ്യപൂർവ ഏഷ്യയിലെ പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട വൈറസാണ് നിയോകോവ്. മനുഷ്യരിലേക്ക് ഇന്നേവരെ ഈ വകഭേദം കടന്നെത്തിയിട്ടില്ലെങ്കിലും, വൈകാതെ അതിന് സാധ്യത ഉണ്ടെന്ന നിഗമനത്തെ മുൻനിർത്തിയാണ് വാർത്തകൾ പ്രചരിക്കുന്നത്.. നിലവിൽ ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിൽ മാത്രം കണ്ടെത്തിയിട്ടുള്ള ഈ വൈറസ് മനുഷ്യരിലേക്ക് പടർന്നേക്കാം എന്ന സാധ്യത മാത്രമാണ് വുഹാനിലെ ശാസ്ത്രജ്ഞർ പങ്കുവെച്ചത്. എന്നാൽ ഇതേകുറിച്ച്  ആധികാരിക പഠനം നടന്നിട്ടില്ല. പ്രതിരോധ കുത്തിവെപ്പുകൾ നിയോകോവിന് മുന്നിൽ ഫലപ്രദമാവില്ലെന്നും, കോവിഡ് ബാധിച്ചവരിൽ  ഉണ്ടാവുന്ന ആന്റിബോഡികൾക്കും നിയോകോവിനെ തടയാൻ കഴിയില്ലെന്നും റിപ്പോർട്ടുകളുണ്ട്. നിയോകോവിനെ കുറിച്ച് കൃത്യമായ പഠനങ്ങൾ നടക്കുന്നതിന് മുൻപ് അനാവശ്യ പരിഭ്രാന്തി വേണ്ടതില്ല. കോവിഡിനെതിരെ നിലവിൽ തുടർന്ന് പോരുന്ന ജാഗ്രത അതേ പടി നിലനിർത്തുക മാത്രമാണ് വേണ്ടത്.


Latest Related News