Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അഫ്ഗാനിസ്ഥാനില്‍ വനിതാ അവകാശ പ്രവര്‍ത്തകയും സഹോദരനും വെടിയേറ്റ് മരിച്ചു

December 25, 2020

December 25, 2020

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വിനതാ അവകാശ പ്രവര്‍ത്തകയെയും സഹോദരനെയും വെടിവെച്ച് കൊന്നു. തലസ്ഥാനമായ കാബൂളിലാണ് മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതനായ കൊലയാളി ഇരുവരെയും വെടിവെച്ച് കൊന്നത്. 

വനിതാ അവകാശ പ്രവര്‍ത്തകയായ 29 വയസുകാരി ഫ്രെഷ്ത കൊഹിസ്താനിയെയും സോഹദരനെയുമാണ് കൊഹിസ്താന്‍ ജില്ലയിലെ കപിസ പ്രവിശ്യയില്‍ വച്ച് കൊലപ്പെടുത്തിയതെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു. 

ഫ്രെഷ്ത കൊഹിസ്താനിയുടെ വീടിന് സമീപത്തു വച്ചാണ് സംഭവം ഉണ്ടായതെന്ന് കപിസ പ്രവിശ്യയുടെ ഗവര്‍ണര്‍ അബ്ദുള്‍ ലത്തീഫ് മുറാദ് പറഞ്ഞു. രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആക്റ്റിവിസ്റ്റാണ് ഇവര്‍. 

ആക്റ്റിവിസ്റ്റുകളുടെ കൊലപാതങ്ങള്‍ സമാനമായ രീതിയിലാണ് നടന്നത്. ഇത് ഒരേ സംഘമാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന സംശയത്തെ ബലപ്പെടുത്തുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 


Also Read: ബോയിങ് 777-9 വിമാനങ്ങളിൽ നൂതനമായ ഫസ്റ്റ് ക്ലാസ് അവതരിപ്പിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ്; പുതിയ ഫസ്റ്റ് ക്ലാസിന്റെ വിശേഷങ്ങള്‍ അറിയാം


മുതിര്‍ന്ന നേതാവായ അബ്ദുള്ള അബ്ദുള്ളയ്ക്കു വേണ്ടി കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തിയിയ ഫ്രഷ്ത കൊഹിസ്താനിയെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഫോളോ ചെയ്യുന്നത്. 

ഫ്രെഷ്തയുടെ വധം ഭീകരാക്രമണമാണെന്ന് അബ്ദുള്ള അബ്ദുള്ള പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ തുടരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഫ്രെഷ്ത കൊല്ലപ്പെടുത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തനിക്ക് വധഭീഷണി ഉണ്ടെന്നും സംരക്ഷണം നല്‍കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്കിലൂടെയാണ് അവര്‍ അക്കാര്യം അറിയിച്ചത്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News