Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ വേദിയൊരുക്കി, നീണ്ട ഇടവേളയ്ക്ക് ശേഷം അഫ്ഗാൻ വനിതകൾ വീണ്ടും കളത്തിലിറങ്ങി

November 11, 2021

November 11, 2021

ദോഹ : രാഷ്ട്രീയലോകം തീർക്കുന്ന അതിർത്തികളെ അലിയിച്ചുകളയാൻ കെല്പുള്ള കളിയാണ് കാൽപന്ത്. ആഫ്രിക്കയിൽ ആഭ്യന്തരയുദ്ധങ്ങൾ പോലും ഫുട്ബോൾ കാരണം അവസാനിച്ച ചരിത്രം നമുക്ക് മുന്നിലുണ്ട്. സ്വന്തം രാജ്യത്തെ സംഭവവികാസങ്ങൾ തീർത്ത അരക്ഷിതാവസ്ഥയിൽ പകച്ചുപോയ അഫ്ഗാൻ വനിതാ താരങ്ങൾ വീണ്ടുമൊരു മത്സരത്തിന് ബൂട്ടുകെട്ടി എന്ന വാർത്തയാണ് കാല്പന്തിന്റെ ലോകത്ത് നിന്നും ഒടുവിലായി എത്തുന്നത്. ഏറെ പ്രതിസന്ധികൾ താണ്ടി ഖത്തറിലേക്ക് ചേക്കേറിയ അഫ്ഗാൻ ടീം ഖത്തർ വനിതകൾക്കൊപ്പമാണ് മത്സരിക്കാനിറങ്ങിയത്.

ലോകകപ്പിന്റെ വേദികളിൽ ഒന്നായ ഖലീഫ അന്താരാഷ്ട്രസ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ഖത്തർ വിദേശകാര്യമന്ത്രാലയമാണ് മുൻകൈ എടുത്തത്. സുപ്രീം കമ്മിറ്റി, ഖത്തർ ഫുട്ബോൾ അസോസിയേഷൻ തുടങ്ങിയ സംഘടനകളും മത്സരത്തിന്റെ സംഘാടനചുമതലകൾ വഹിച്ചു. അഫ്ഗാനിൽ നിന്നും എഴുപത്തിനായിരത്തോളം പേരെ രാജ്യം വിടാൻ സഹായിച്ച ഖത്തർ, ഏറെ പണിപ്പെട്ടാണ് വനിതാ ഫുട്‍ബോൾ ടീം അംഗങ്ങളെ അഫ്‌ഗാനിൽ നിന്നും രക്ഷപ്പെടുത്തിയത്. ഇതിനായി ഖത്തർ നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിച്ച് ഫിഫ രംഗത്തെത്തിയിരുന്നു. വനിതാ ഫുട്ബോൾ ടീമിന് അഭയം നൽകിയ ഖത്തർ അവർക്കായി ഫുട്ബോൾ പരിശീലനസൗകര്യവും ഒരുക്കിയിരുന്നു.


Latest Related News