Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഫ്രാൻസിലെ ചരിത്രപ്രാധാന്യമുള്ള കൊട്ടാരം ഖത്തരി വനിത സ്വന്തമാക്കി 

December 04, 2019

December 04, 2019

ദോഹ : ഫ്രാൻസിലെ പുരാതനവും ചരിത്ര പ്രാധാന്യമുള്ളതുമായ ഈസൽ കൊട്ടാരം ഖത്തരി വനിത സ്വന്തമാക്കി. ഫ്രഞ്ച് പത്രത്തെ ഉദ്ധരിച്ച് പ്രാദേശിക അറബ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഫ്രാൻസിലെ ആദം പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഏറെ ചരിത്ര പ്രാധാന്യമുള്ള  കൊട്ടാരം രണ്ടാം ലോകമഹാ യുദ്ധകാലത്ത് ജർമൻ സൈന്യം മിസൈലുകൾ സൂക്ഷിക്കാനായി ഉപയോഗിച്ചിരുന്നു. യുദ്ധത്തിൽ പൂർണമായും തകർക്കപ്പെട്ട കൊട്ടാരം 75 വർഷങ്ങൾക്ക് ശേഷം യുദ്ധത്തിന് മുമ്പുണ്ടായിരുന്നത് പോലെ പുനർനിർമിച്ചു ആഡംബര ഹോട്ടലോ വീടോ ആയി ഉപയോഗിക്കാനായിരിക്കും ഉടമസ്ഥയുടെ നീക്കമെന്നാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച്‌ അന്തിമതീരുമാനമായിട്ടില്ലെന്നും ഫ്രഞ്ച് പത്രം റിപ്പോർട്ട് ചെയ്തു.

ആദം പ്രവിശ്യയിൽ ഓയിസ് നദിക്കും വനത്തിനുമിടയിൽ 1718 ലാണ് കൊട്ടാരം പണികഴിപ്പിച്ചത്. 1746 ൽ ഡി കോൺഡെ രാജകുമാരൻ സ്വന്തമാക്കിയ കൊട്ടാരം ഫ്രഞ്ച് വിപ്ലവ കാലത്ത് സർക്കാർ കണ്ടുകെട്ടുകയായിരുന്നു.1999 ലാണ് ഫ്രഞ്ച് ദമ്പതികളായ ലോറൻസും ലൂക് കാപ്‍ഡേവിലും കൊട്ടാരം സ്വന്തമാക്കുന്നത്. എന്നാൽ ഒരു കിടപ്പു മുറിയും അടുക്കളയും ഒഴികെ മറ്റ് ഭാഗങ്ങളിലൊന്നും അവർ മാറ്റം വരുത്തിയിരുന്നില്ല. തകർക്കപ്പെട്ട നിലയിലുള്ള കൊട്ടാരം വിലകൊടുത്ത് വാങ്ങാൻ തയാറായ ഖത്തരി വനിതക്ക് അവർ നന്ദിയും കടപ്പാടും അറിയിച്ചു.അതേസമയം ഖത്തരി വനിതയുടെ പേരോ മറ്റ് വിവരങ്ങളോ പത്രം പുറത്തു വിട്ടിട്ടില്ല.


Latest Related News