Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ ലോകകപ്പ് റിപ്പോർട്ട് ചെയ്യാൻ 12,000ത്തിലേറെ മാധ്യമ പ്രതിനിധികൾക്ക് അനുമതി നൽകിയതായി സംഘാടകർ

October 22, 2022

October 22, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തർ ലോകകപ്പ് മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  12,300 മാധ്യമപ്രതിനിധികൾക്ക്  ഇതുവരെ അക്രഡിറ്റേഷൻ നൽകിയതായി ലോകകപ്പ് സി.ഇ.ഒ നാസർ അൽ ഖാതിർ അറിയിച്ചു.ഖത്തറിൽ എത്തുന്ന മാധ്യമപ്രതിനിധികൾക്ക് ഇതിനാവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങൾ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.

ഫിഫ അംഗത്വമുള്ള എല്ലാ ഫുട്ബോൾ ഫെഡറേഷനുകൾക്കും ഒരു നിശ്ചിത ക്വാട്ട പ്രസ് കാർഡുകൾ അനുവദിച്ചിട്ടുണ്ട്.അതേസമയം,ഖത്തർ ലോകകപ്പ് മുഴുവനായും  സംപ്രേക്ഷണം ചെയ്യാൻ അവകാശമില്ലാത്ത മാധ്യമസ്ഥാപനങ്ങൾക്ക് വളരെ പരിമിതമായ പെർമിറ്റുകൾ മാത്രമേ നൽകൂവെന്നും ഫിഫ വിശദീകരിച്ചു.

ഖത്തർ ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമപ്രതിനിധികൾക്ക് കർശന വ്യവസ്ഥകൾ ഏർപെടുത്തിയതായി നേരത്തെ ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ മാധ്യമപ്രതിനിധികൾക്കുള്ള അനുമതി ലഭ്യമാക്കുന്നതിനായി വളരെ നേരത്തെ തന്നെ ഓൺലൈൻ സംവിധാനം ഒരുക്കിയിരുന്നതായും അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള സാധാരണ നിബന്ധനകൾ മാത്രമാണ് ഉള്ളതെന്നും  നാസർ അൽ ഖാതിർ ഇതിന് വിശദീകരണം നൽകിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News