Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഗൾഫിൽ ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 10 പേരിൽ 

March 15, 2020

March 15, 2020

ദോഹ : ഗൾഫ് രാജ്യങ്ങളിൽ ഇന്ന് പുതുതായി 10 പേരിൽ കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കുവൈത്തിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേരിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് എട്ട് പേരിൽ കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. എല്ലാവരും കുവൈത്ത് സ്വദേശികളാണ്. ഇതോടെ കുവൈത്തിൽ മൊത്തം രോഗബാധിതരുടെ എണ്ണം 112 ആയി.യു.എ.ഇ യിൽ നാട്ടിൽ നിന്നും തിരിച്ചെത്തിയ ഒരു ഇന്ത്യക്കാരനിലാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.മുൻകരുതലുകളും ഭാഗമായി ദുബായ് ഗ്ലോബൽ വില്ലേജ്ഉം സിനിമാതിയേറ്ററുകളും അടച്ചു.ജിംനേഷ്യങ്ങൾ ഉൾപ്പെടെ  രാജ്യത്തെ മുഴുവൻ സിനിമാ തിയേറ്ററുകളും അടച്ചു.ആളുകൾ ഒത്തുകൂടുന്ന എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

ഒമാനിൽ ഇന്ന് ഒരാളിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 21 ആയി.ഇതിൽ പതിനെട്ട് പേരും ഇറാനിൽ നിന്നും തിരിച്ചെത്തിയവരുമായി സമ്പർക്കം പുലർത്തിയവരാണ്.

സൗദിയിൽ ഇന്നലെ പതിനേഴ് പേരിൽ കൂടി കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.നിലവിൽ 103 പേരിലാണ് സൗദിയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.
സൗദിയിലേക്കും സൗദിയിൽ നിന്ന് പുറത്തേക്കുമുള്ള എല്ലാ വിമാനസർവീസുകളും ഇന്ന് മുതൽ നിർത്തിവെച്ചു.ബഹ്‌റൈനിൽ ഇന്നലെ വരെയുള്ള രോഗബാധിതരുടെ എണ്ണം 67 ആണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News