January 21, 2024
January 21, 2024
മസ്കത്ത്: ഒമാനിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്മാർട്ട് റഡാറുകൾ സ്ഥാപിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. റഡാറുകൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
മൊബൈൽ ഫോണുകളുടെ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ട്രാഫിക് സിഗ്നലിലെ പച്ച ലൈറ്റിന് മുമ്പായി ലയ്ൻ മാറൽ എന്നിവ റഡാറിന് കണ്ടെത്താനാകും. സമാന രീതിയലുള്ള റഡാറുകൾ ജി.സി.സി രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്.
അതേസമയം, മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്ന് ഉയർന്ന ട്രാഫിക് പിഴ ലഭിച്ചതായി പലരും സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ പരാതി ഉന്നയിച്ചിരുന്നു.18,000 റിയാൽ വരെ പിഴ ലഭിച്ചിരുന്നുവെന്നാണ് പരാതി. ഇത്തരം ഗതാഗത നിയമലംഘന പിഴകൾ ഒഴിവാക്കാൻ മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് അവിടത്തെ നിയമങ്ങൾ മനസ്സിലാക്കിയിരിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ജി.സി.സി രാജ്യങ്ങളിൽ ട്രാഫിക് പിഴകൾക്ക് ഏകീകൃത രൂപമാണെന്നും പിഴകളിൽ പരാതിയുള്ളവർക്ക് റോയൽ ഒമാൻ പൊലീസിനെ ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി.
ട്രാഫിക് പിഴ ശരി അല്ലെന്നോ അല്ലെങ്കിൽ ഗതാഗത കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലെന്നോ തോന്നുകയാണെങ്കിൽ ഇത്തരക്കാർക്ക് റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് വിഭാഗം വഴി പരാതി നൽകാവുന്നതാണ്. എന്നാൽ ഇതിന് പരിഹാരം ലഭിക്കാൻ കാലതാമസം പിടിക്കും. ഇത്തരക്കാർക്ക് പിഴ ലഭിച്ച ജി.സി.സി രാജ്യങ്ങളിൽ പോയി നേരിട്ട് പരാതിയും നൽകാവുന്നതാണ്. പിഴകൾ ആർ.ഒ.പി വെബ് സൈറ്റ് വഴിയും അടക്കാവുന്നതാണ്. പിഴ അടച്ചുതീർത്താൽ മാത്രമേ വാഹന രജിസ്ട്രേഷൻ പുതുക്കാൻ കഴിയുകയുള്ളൂ എന്ന് അധികൃതർ ഓർമിപ്പിച്ചു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F