December 27, 2023
December 27, 2023
മസ്കത്ത്: ഒമാനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ മാത്രമായിരിക്കും പരിശോധന നടത്തുകയെന്ന് ദോഫാർ ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ ഡയറക്ടർ നാസർ ബിൻ സലേം അൽ ഹദ്രമി അറിയിച്ചു. സേഫ്റ്റി ആൻഡ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ് (എസ്.എസ്.ഇ) അധികൃതർ പരിശോധനാ നടപടിക്രമങ്ങളെ സഹായിക്കുക മാത്രമാണ് ചെയ്യുകയെന്നും അധികൃതർ വ്യക്തമാക്കി. പരിശോധനയുമായി ബന്ധപ്പെട്ട തെറ്റായ പ്രാചാരണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥരല്ലാതെ മറ്റാർക്കും പരിശോധന നടത്താൻ കഴിയില്ല. നിയമവിരുദ്ധ തൊഴിലാളികളുടെ തൊഴിൽ വിപണിയിൽ നിന്ന് ഒഴിവാക്കാനും തൊഴിൽ വിപണിയെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് ഈപരിശോധനയെന്നും നാസർ ബിൻ സലേം അൽ ഹദ്രമി പറഞ്ഞു. പൊതു ജീവനക്കാരുടെ നിർവചനത്തിൽ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ് വരാത്തതിനാൽ തൊഴിൽ പരിശോധന നടത്താനും നിയമവിരുദ്ധ തൊഴിലാളികളെ കോടതിയിൽ കൊണ്ടുവരാനും എസ്.എസ്.ഇയെ അനുവദിക്കുന്നതിനുള്ള മുൻ തീരുമാനം അസാധുവാകുകയും ചെയ്യും. തൊഴിലാളികളുടെയും ജോലിസ്ഥലങ്ങളുടെയും പരിശോധന തൊഴിൽ മന്ത്രാലയ ജീവനക്കാരുടെ ഉത്തരവാദിത്തതിൽ തുടരുമെന്നും നാസർ ബിൻ സലേം അൽ ഹദ്രമി ഒമാൻ ഒബ്സർവേറോട് പറഞ്ഞു.
തൊഴിൽ നിയമ ലംഘകരെയും നിയമവിരുദ്ധമായി വ്യാപാരം നടത്തുന്നവരെയും കണ്ടെത്താൻ തൊഴിൽ മന്ത്രാലയം സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി മുമ്പ് ധാരണയിലെത്തിയിരുന്നു. ഇതിനായി തൊഴിൽ മന്ത്രി മഹദ് ബിൻ സഈദ് ബവോയ്നും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷൻ ചെയർമാൻ അബ്ദുല്ല ബിൻ അലി അൽ ഹാർത്തിയുമായിരുന്നു കരാർ ഒപ്പ് വെച്ചിരുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F