January 01, 2024
January 01, 2024
മസ്കത്ത്: ഒമാനിൽ തൊഴിലുടമ ശമ്പള കുടിശ്ശിക നൽകാതിരുന്ന കേസിൽ ആറു മലയാളികൾക്ക് 180000 റിയാൽ (ഏകദേശം 3.8 കോടി രൂപ) ഉടമ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. സീബ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
ശമ്പള കുടിശ്ശിക നൽകാത്തതിനെ തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ തൊഴിൽ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഒത്തുതീർപ്പിനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് അഭിഭാഷകരായ അഡ്വ എം.കെ. പ്രസാദ്, അഡ്വ രസ്നി എന്നിവർ മുഖേന കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ വാദം കേട്ട കോടതി കഴിഞ്ഞ ദിവസമാണ് വിധി പുറപ്പെടുവിച്ചത്. സ്ഥാപനത്തിനെതിരെ മറ്റ് നിരവധി പരാതികളും കേസുകളും നിലനിൽക്കുന്നുണ്ടെന്നും അഡ്വ എം.കെ പ്രസാദ് പറഞ്ഞു.
പുതിയ ലേബർ നിയമത്തിന്റെ (53/2023) അടിസ്ഥാത്തിലാണ് കോടതി വിധി. പുതിയ തൊഴിൽ നിയമമനുസരിച്ച് തുടർച്ചയായി രണ്ടു മാസം ശമ്പളം കൊടുത്തില്ലെങ്കിൽ അൺഫെയർ ടെർമിനേഷനായി കണക്കാക്കാം. ഇത്തരം സാഹചര്യത്തിൽ തൊഴിലാളിക്ക് 12 മാസം വരെയുള്ള മൊത്ത ശമ്പളം നഷ്ടപരിഹാരമായും ഇതിന് പുറമെ ഗ്രാറ്റുവിറ്റി, ലീവ് സാലറി എന്നിവയും നൽകണം എന്നതാണ് നിയമം. കൂടാതെ, നാട്ടിലേക്കുള്ള വിമാന ടിക്കറ്റും കൊടുക്കണം. 2023 ജൂലൈയിലാണ് പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നത്.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F