Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ജാമിഅഃ മില്ലിയയിൽ പൊലീസ് നരനായാട്ട്,വിദ്യാർത്ഥികളിൽ പലരും ഗുരുതരാവസ്ഥയിൽ,മാധ്യമപ്രവർത്തകർക്കും വിലക്ക് 

December 15, 2019

December 15, 2019

ൽഹി  : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ജാമിഅ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് നരനായാട്ട്. ലൈബ്രറിയിലേക്ക് ടിയര്‍ഗ്യാസ് എറിഞ്ഞ പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയും പൊലീസ് അതിക്രമം തുടര്‍ന്നു. ബി.ബി.സി.യുടെ വനിതാ റിപ്പോര്‍ട്ടറെ പൊലീസ് മര്‍ദ്ദിച്ചു.

തന്റെ ഫോണ്‍ പൊലീസുകാര്‍ പിടിച്ചുവാങ്ങി തകര്‍ത്തെന്ന് ബിബിസി മാധ്യമപ്രവര്‍ത്തക ബുഷ്‌റ ശൈഖ് പറയുന്നു. പുരുഷ പൊലീസുകാരന്‍ തന്റെ തലമുടിപിടിച്ച് വലിച്ചു, ലാത്തികൊണ്ട് അടിച്ചു, ഫോണ്‍ ചോദിച്ചപ്പോള്‍ അസഭ്യം പറഞ്ഞു, തമാശക്ക് വേണ്ടിയല്ല ഇങ്ങോട്ട് വന്നത്, സംഭവം റിപ്പോര്‍ട്ട് ചെയ്യാനാണ്, ബുഷ്‌റ ശൈഖ് പറയുന്നു.

ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ മാർച്ചിലേക്ക് പൊലീസ് ലാത്തി വീശുകയായിരുന്നു. സംഘര്‍ഷത്തില്‍ മീഡിയവണ്‍ ക്യാമറാമാന്‍ മോനിഷ് മോഹന് പരിക്കേറ്റിരുന്നു. ദക്ഷിണ ഡല്‍ഹിയുടെ ഭാഗമായ ജാമിഅ നഗറില്‍ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ ജാമിഅ മില്ലിയ സര്‍വകലാശാല കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധം നടന്നു വരികയായിരുന്നു. എന്നാല്‍ സംഘര്‍ഷങ്ങളില്‍ പങ്കില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.പോലീസിന്റെ സഹായത്തോടെ വാഹനങ്ങൾ തീയിടുന്നതിന്റെ ദൃശ്യങ്ങളും വിദ്യാർഥികൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.


Latest Related News