Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം : രണ്ടുലക്ഷം വിനോദ സഞ്ചാരികൾ താജ്മഹൽ സന്ദർശനം ഒഴിവാക്കി 

December 29, 2019

December 29, 2019

ആഗ്ര : പൗരത്വ ഭേദഗതി നിയമത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ ഇന്ത്യയിലെ വിനോദ സഞ്ചാര മേഖല വൻ തകർച്ച നേരിടുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ നടക്കുന്ന വ്യാപകമായ പ്രതിഷേധങ്ങളെയും പോലീസ് അതിക്രമങ്ങളെയും തുടർന്ന് പത്തോളം വിദേശ രാജ്യങ്ങളാണ് ഇന്ത്യ സന്ദർശിക്കുന്ന തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയത്. ഇതേതുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഭ്യന്തരവും വിദേശികളുമായ രണ്ടു ലക്ഷം വിനോദ സഞ്ചാരികൾ താജ്മഹൽ സന്ദർശനം റദ്ദാക്കിയതായി അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ തുടർന്നുള്ള സംഘർഷങ്ങളിൽ ഇതുവരെ 25 ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അമേരിക്ക, ബ്രിട്ടൻ, റഷ്യ, സിംഗപ്പൂർ, കാനഡ, തായ്‌വാൻ, യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യ സന്ദർശിക്കുന്ന തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

'ഈ വർഷം ഡിസംബറിൽ മാത്രം മുൻ വർഷങ്ങളെ അപേക്ഷിച്ച്  സന്ദർശകരുടെ എണ്ണത്തിൽ 60 ശതമാനം കുറവുണ്ടായി. രാജ്യത്തെ സുരക്ഷ ഉറപ്പുവരുത്താൻ ഞങ്ങളുടെ കൺട്രോൾ റൂമിലേക്ക് ഓരോ ദിവസവും നിരവധി ഫോൺകോളുകളാണ് വരുന്നത്. ഞങ്ങൾ അവർക്ക് എല്ലാ സുരക്ഷയും ഉറപ്പ് നൽകുന്നുണ്ട്. പക്ഷെ അവർ യാത്ര റദ്ദാക്കുകയാണ്...' സന്ദർശകരുടെ വിവരങ്ങൾ ലഭ്യമാക്കുന്ന താജ്മഹലിന് സമീപമുള്ള കൺട്രോൾ റൂമിലെ പോലീസ് ഉദ്യോഗസ്ഥൻ ദിനേശ്കുമാർ അൽ ജസീറയോട് പറഞ്ഞു.

വിദേശത്തു നിന്നുള്ള ഒരു വിനോദസഞ്ചാരി താജ് മഹൽ സന്ദർശിക്കുമ്പോൾ 1100 രൂപയാണ് പ്രവേശന ഫീസായി നൽകുന്നത്. ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഈ നിരക്കിൽ ഇളവുണ്ട്. ആഗ്രയിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതിലൂടെ 50 മുതൽ 60 ശതമാനം വരെ ബുക്കിങ് കുറഞ്ഞതായി ടൂർ ഓപ്പറേറ്റർമാർ പറഞ്ഞു. ഡിസംബറിൽ വിനോദ സഞ്ചാരികളുടെ വൻ ഒഴുക്കുണ്ടാവാറുള്ള അസമിലും വിനോദസഞ്ചാര മേഖലയിൽ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഡിസംബറിൽ സാധാരണ ഗതിയിൽ അഞ്ചു ലക്ഷത്തോളം വിനോദ സഞ്ചാരികൾ എത്തിയിരുന്ന സ്ഥാനത്ത് ഇത്തവണ പത്തു ശതമാനം സന്ദർശകർ മാത്രമാണ് എത്തിയതെന്ന് അസം ടൂറിസം കോർപറേഷൻ മേധാവി ജയന്ത മല്ല ബറുവ അൽ ജസീറയോട് പറഞ്ഞു.


Latest Related News