Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ജാമിയ മില്ലിയയിൽ വീണ്ടും വെടിവെപ്പ്

February 02, 2020

February 02, 2020

ന്യൂഡൽഹി :  ഡൽഹി  ജാമിയ മില്ലിയ സർവകലാശാലയിൽ പ്രതിഷേധക്കാർക്ക് നേരെ വീണ്ടും വെടിവെപ്പ്. സർവകലാശാലയിലെ അഞ്ചാം നമ്പർ ഗേറ്റിലാണ് സ്‌കൂട്ടറിലെത്തിയ അജ്ഞാതർ വെടിവെപ്പ് നടത്തിയത്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല.

ഞായറാഴ്ച രാത്രി ചുവന്ന സ്‌കൂട്ടറിൽ എത്തിയ രണ്ടു പേരാണ് വെടിവെച്ചതെന്നും ഇവർ രക്ഷപ്പെട്ടതായുമാണ് സൂചന.പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് അക്രമികൾ വെടിവെച്ചത്.പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ ഇത് മൂന്നാം തവണയാണ് ഹിന്ദു തീവ്രവാദ സംഘടനയിൽ നിന്നുള്ള അക്രമികൾ വെടിവെപ്പ് നടത്തുന്നത്. കഴിഞ്ഞ മാസം 30 ന്  ജാമിയ മില്ലിയ വിദ്യാർത്ഥികൾ നടത്തിയ ലോങ്‌മാർച്ചിന് നേരെ നടത്തിയ വെടിവെപ്പിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു.ശനിയാഴ്ച ഷാൻബാഗിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് നേരെ വീണ്ടും വെടിവെപ്പുണ്ടായെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനാണ് ഹിന്ദുതീവ്രവാദ സംഘടനകൾ ഇപ്പോൾ ശ്രമിക്കുന്നത്.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്തുണയും ഇവർക്കുണ്ട്.


Latest Related News