Breaking News
യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ |
ഗസ്സയിൽ മാധ്യമസ്ഥാപനങ്ങൾക്കു നേരെയുള്ള ആക്രമണം, അല്‍ ജലാ ടവറില്‍ ഹമാസിന്റെ പ്രവര്‍ത്തനത്തിന് തെളിവില്ലെന്ന് അസോസിയേറ്റഡ് പ്രസ്

June 09, 2021

June 09, 2021

ദോഹ: ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യം ബോംബിട്ട് തകര്‍ത്ത അല്‍ ജലാ ടവറില്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നതിന് തെളിവില്ലെന്ന് അസോസിയേറ്റഡ് പ്രസ്(എ.പി).  
തങ്ങളുടെതുള്‍പ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങളുള്ള കെട്ടിടത്തില്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നതിന് തെളിവു സമര്‍പ്പിക്കാന്‍ ഇസ്രാഈലിനു സാധിച്ചിട്ടില്ലെന്നാണ്  പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് അറിയിച്ചത്. എ.പിയുടെതടക്കം നിരവധി ഓഫിസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിട സമുഛയം കഴിഞ്ഞ മാസമാണ് ഇസ്‌റാഈല്‍ സൈന്യം തകര്‍ത്തത്.വാര്‍ത്താ ഏജന്‍സിയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇസ്രാഈലിന്റെ യു.എസ്, യു.എന്‍  പ്രതിനിധിയായ ദിലാദ് ഇര്‍ദാന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് അസോസിയേറ്റഡ് പ്രസ് പ്രസ്താവന നടത്തിയത്.

ഇസ്രാഈലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോം തകര്‍ക്കാന്‍ ഹമാസ് താവ്രവാദികള്‍ കെട്ടിടം ഉപയോഗിച്ചിരുന്നുവെന്ന് വിശദീകരിക്കാനാണ് സന്ദര്‍ശനത്തിനിടെ ഇര്‍ദാന്‍ ശ്രമിച്ചത്. എന്നാല്‍ ആരോപണം തെളിയിക്കുന്ന രീതിയിലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ഇസ്രാഈലി പ്രതിനിധിക്കോ സര്‍ക്കാരിനോ സാധിച്ചിട്ടില്ലെന്ന് എ.പിയുടെ വക്താവ് ലോറന്‍ ഈസ്റ്റണ്‍ പറഞ്ഞു. കെട്ടിടത്തില്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരോപണമുന്നയിച്ചാണ് തങ്ങളുടെ ഓഫിസുള്‍പ്പെടെയുള്ള കെട്ടിടം ഇസ്രാഈല്‍ തകര്‍ത്തത്. എന്നാല്‍ ഇന്നുവരേ ഇതിന്റെ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ അവര്‍ക്കു സാധിച്ചിട്ടില്ലെന്ന് മിഡിലീസ്റ്റ് ഐക്കു നല്‍കിയ ഇമെയില്‍ സന്ദേശത്തിലും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ മെയ് 15നാണ് ഗസ്സയിലെ വ്യോമാക്രമണത്തിനിടെ ഇസ്രാഈല്‍ അല്‍ ജലാ ടവര്‍ തകര്‍ത്തത്. എ.പി, അല്‍ജസീറ, മിഡിലീസറ്റ് ഐ തുടങ്ങി നിരവധി മാധ്യമസ്ഥാപനങ്ങള്‍ പ്രവൃത്തിക്കുന്ന കെട്ടിടമാണ് മുന്നറിയിപ്പ് നല്‍കി ഒരു മണിക്കൂറിനകം പൂര്‍ണമായും തകര്‍ത്തത്. സംഭവം ആഗോള തലത്തില്‍ പ്രതിഷേധമുണ്ടാക്കിയിരുന്നു.


Latest Related News