June 06, 2020
June 06, 2020
ന്യൂഡൽഹി : കോവിഡിന്റെ പശ്ചാത്തലത്തിൽ ഗൾഫിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷനിൽ മതിയായ സർവീസുകൾ ഇല്ലെന്ന ആക്ഷേപം ഉയരുന്നതിനിടെ കൂടുതൽ വിമാനങ്ങൾക്ക് അനുമതി.420 ചാർട്ടേഡ് വിമാനങ്ങൾ ഉൾപെടെ ദിനം പ്രതി ഗൾഫിൽ നിന്ന് 12 വിമാനങ്ങളാണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുക.
സൗദിയിൽ നിന്നും യു.എ.ഇയിൽ നിന്നും എല്ലാ ദിവസവും നാല് വിമാനങ്ങൾ വീതവും,ഖത്തർ,ഒമാൻ,കുവൈത്ത്,ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഓരോ സർവീസ് വീതവും ഉണ്ടാകും.ഇതനുസരിച്ച് ജൂണിൽ 172,000 മലയാളികൾ ജൂണിൽ ഗൾഫിൽ നിന്നും കേരളത്തിൽ മടങ്ങിയെത്തും.
പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കം തുടരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഉത്തരവ്. ഇതിന്റെ ഭാഗമായി പ്രവാസികളുടെ ക്വറന്റൈൻ ഉൾപെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക