March 08, 2019
March 08, 2019
തിരുവനന്തപുരം : മിസോറാം ഗവർണറായിരുന്ന കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഉറപ്പായതോടെ തലസ്ഥാനനഗരിയിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുള്ളതായി റിപ്പോർട്ട്. ഏറെ നാളത്തെ നീണ്ട ചര്‍ച്ചകള്‍ക്കും അഭൂഹങ്ങള്‍ക്കും ശേഷമാണ് മൂന്ന് മുന്നണികളും തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്.
മണ്ഡലം പിടിയ്ക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി കുമ്മനം രാജശേഖരനെ കളത്തിലിറക്കിയതോടെ സംഘ് പരിവാർ ശക്തികൾ ബി.ജെ.പിയിൽ പിടിമുറുക്കാനാണ് സാധ്യത.
കുമ്മനത്തിന്‍റെ തിരിച്ചുവരവ് കേരളത്തിലെ ബിജെപിക്ക് വലിയ ഗുണം ചെയ്യുമെന്ന് പാര്‍ട്ടി നേതാവും എം.പിയുമായ വി.മുരളീധരന്‍ പറഞ്ഞു. കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം മണ്ഡലത്തിന് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണ്. തിരുവനന്തപുരത്ത് കുമ്മനം ചരിത്രം സൃഷ്ടിക്കുമെന്നും വി.മുരളീധരന്‍ പറഞ്ഞു.അതേസമയം, വിജയം നേടാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.ദിവാകരന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്‍റെ വാഗ്‌ദാന ലംഘനങ്ങള്‍ക്കെതിരെ തിരുവനന്തപുരത്തുകാര്‍ വോട്ട് ചെയ്യുമെന്നും സി ദിവാകരന്‍ പ്രതികരിച്ചു.
എന്നല്‍, 10 വര്‍ഷമായി താന്‍ മണ്ഡലത്തില്‍ ചെയ്തു വരുന്ന പദ്ധതികള്‍ തന്നെ വീണ്ടും വിജയത്തിലേയ്ക്ക് നയിക്കുമെന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ പറയുന്നത്.
കഴിഞ്ഞ 2 ലോക്സഭാ തിരഞ്ഞെടുപ്പിലും വിജയം നേടിയ ശശി തരൂര്‍, ഒപ്പം സംസ്ഥാന ജെപിയുടെ അനിഷേധ്യ നേതാവ് കുമ്മനം രാജശേഖരന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുരുപ്പ് ചീട്ട് സി. ദിവാകരന്‍....ഇതോടെ മണ്ഡലത്തില്‍ മത്സരം കടുപ്പമേറുമെന്നും കനത്ത ത്രികോണ മത്സരം കാണാമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.