Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
പ്രവാസികളുടെ മടക്കം,തയാറെടുപ്പുകളില്ലാതെ ഗൾഫിലെ ഇന്ത്യൻ എംബസികൾ 

April 28, 2020

April 28, 2020

ദോഹ : കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാൻ യുദ്ധക്കപ്പലുകൾ ഉൾപെടെയുള്ള യാത്രാസൗകര്യങ്ങൾ സജ്ജമാണെന്ന വാർത്തകൾ പുറത്തുവരുമ്പോഴും ഖത്തർ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ ഇതിനുള്ള ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ലെന്ന് സൂചന. സംസ്ഥാന സർക്കാരിന് കീഴിൽ നോർക തിരിച്ചുപോകേണ്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും ഈ മുൻഗണനാ പട്ടിക കേന്ദ്രം എത്രത്തോളം മുഖവിലക്കെടുക്കുമെന്ന് ഇനിയും ഉറപ്പില്ല. അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരായതിനാൽ തിരിച്ചുപോകേണ്ടവരുടെ മുൻഗണനാ ക്രമം പോലും നിശ്ചയിക്കുന്നത് നോർകയോ സംസ്ഥാനങ്ങളോ ആയിരിക്കില്ല. കേന്ദ്ര സർക്കാരായിരിക്കും. സ്വാഭാവികമായും ഓരോ വിദേശരാജ്യത്തെയും ഇന്ത്യൻ എംബസികൾക്കായിരിക്കും ഇതിന്റെ ചുമതല. നോർക തയാറാക്കുന്ന മുൻഗണനാ പട്ടിക അതാത് ഗൾഫ് രാജ്യങ്ങളിലെ എംബസികൾക്ക് കൈമാറാനാണ് സാധ്യത.

പ്രവാസികളിൽ പ്രതീക്ഷയുണ്ടാക്കുന്ന ചില നീക്കങ്ങൾ കേന്ദ്രത്തിൽ നടക്കുന്നുണ്ടെങ്കിലും ഖത്തറിലെ ഇന്ത്യൻ എംബസി മാത്രമാണ് ഇക്കാര്യത്തിൽ അൽപമെങ്കിലും തയാറെടുപ്പുകൾ നടത്തുന്നത്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഖത്തറിലെ ഇന്ത്യൻ എംബസി പ്രത്യേക ഓൺലൈൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേസമയം, ഇത്തരത്തിലുള്ള യാതൊരു തയാറെടുപ്പുകളും ഖത്തർ ഒഴികെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിൽ ഇതുവരെ തുടങ്ങിയിട്ടില്ലെന്നാണ് വിവരം. അങ്ങനെ വന്നാൽ പ്രവാസികളെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ പ്രായോഗിക നടപടികൾ തുടങ്ങിയാലും വിവിധ ഗൾഫ് രാജ്യങ്ങളിൽ മുൻഗണന പ്രകാരം യാത്രക്കാരുടെ പട്ടിക തയാറാക്കുന്നത് ഉൾപെടെയുള്ള കാര്യങ്ങൾക്ക് ഇനിയും കാലതാമസമെടുത്തേക്കും. കേരളത്തോട് സ്ഥിരമായി ചിറ്റമ്മ നയം വെച്ചുപുലർത്തുന്ന കേന്ദ്രസർക്കാർ ഗൾഫിലെ ലക്ഷക്കണക്കിന് പ്രവാസി മലയാളികളോട് കാണിക്കുന്ന നിരുത്തരവാദപരമായ പെരുമാറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.      


Latest Related News