December 19, 2020
December 19, 2020
ജിസാൻ : സൗദിയിലെ യമൻ അതിർത്തി പ്രദേശമായ ജിസാനിൽ ഹരദ് ജനറൽ ആശുപത്രിക്കു സമീപം ഷെല്ലാക്രമണം. ഹൂതി മിലീഷ്യകൾ യമനിൽ നിന്ന് മൂന്നു ഷെല്ലുകൾ തൊടുത്തുവിട്ടതായാണ് റിപ്പോർട്ട്.ഷെല്ലുകളിലൊന്ന് ഹരദ് ജനറൽ ആശുപത്രിക്കു 197 മീറ്റർ ദൂരെ ഒഴിഞ്ഞ സ്ഥലത്താണ് പതിച്ചത്.മറ്റു രണ്ടു ഷെല്ലുകളും വിവിധ സ്ഥലങ്ങളിലായി ഒഴിഞ്ഞ സ്ഥലങ്ങളിലാണ് പതിച്ചതെന്നും ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും ജിസാൻ സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽ ഗാംദി അറിയിച്ചു.
ചെങ്കടലിന് തെക്ക് ഹൂതി മിലീഷ്യകൾ പാകിയ സമുദ്ര കുഴി ബോംബുകൾ സഖ്യ സേന കഴിഞ്ഞ ദിവസം കണ്ടെത്തി നിർവീര്യമാക്കിയിരുന്നു.ബാപി അൽ മന്ദബ് കടലിടുക്കിൽ സമുദ്ര ഗതാഗത സുരക്ഷക്ക് ഹൂതികൾ ഭീഷണി സൃഷ്ടിക്കുന്നതായി സഖ്യസേന ആരോപിച്ചിരുന്നു.കഴിഞ്ഞ വ്യാഴാഴ്ച സൗദി അറേബ്യ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തുവിട്ട ബലിസ്റ്റിക് മിസൈൽ ഹൂതികളുടെ ശക്തി കേന്ദ്രമായ സഅദയിൽ തകർന്നുവീണിരുന്നു.സിവിലിയൻ കേന്ദ്രത്തിൽ നിന്ന് തൊടുത്തുവിട്ട ബലിസ്റ്റിക് മിസൈൽ 158 കിലോമീറ്റർ പിന്നിട്ട ശേഷം യമനിൽ തന്നെ തകർന്നു വീഴുകയായിരുന്നു.ഇതിനിടെ,ഹൂതികൾ ഒഴിവാക്കി പുതിയ സര്‍ക്കാര്‍ രൂപീകരിച്ച നടപടി ഹൂതികളെ കൂടുതൽ പ്രകോപിതരാക്കിയതായാണ് റിപ്പോർട്ട്.
TELEGRAM
FACEBOOK PAGE
https://www.facebook.com/newsroomme