Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ജുമുഅ ഖുതുബയിൽ മുസ്‌ലിം ബ്രദർഹുഡിനെ കുറ്റപ്പെടുത്തിയില്ല,സൗദിയിൽ നിരവധി ഇമാമുമാർക്കെതിരെ നടപടി 

November 19, 2020

November 19, 2020

റിയാദ് : വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബയിൽ മുസ്‌ലിം ബ്രദർഹുഡിനെതിരെയും മറ്റ് ഭീകര സംഘടനകൾക്കെതിരെയും മുന്നറിയിപ്പ് നൽകണമെന്ന നിർദേശം ലംഘിച്ചതിന് റിയാദ് പ്രവിശ്യയിലെ നിരവധി ഇമാമുമാർക്കെതിരെ നടപടി. ബ്രദർഹുഡിനെതിരെ മുന്നറിയിപ്പ് നൽകുന്നത് ഒഴിവാക്കാൻ വ്യക്തമായ കാരണങ്ങളില്ലാതെ കഴിഞ്ഞ ആഴ്ചയിലെ ഖുതുബയിൽ നിന്ന് വിട്ടുനിന്ന ഇമാമുമാർക്കെതിരെയും നടപടിയെടുക്കുമെന്ന് പ്രവിശ്യ ഇസ്ലാമികകാര്യ ശാഖ അറിയിച്ചു.ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനാണ് തീരുമാനം.

മുസ്‌ലിം ബ്രദർഹുഡ് ഉൾപ്പെടെയുള്ള സംഘടനകക്കെതിരെ വെള്ളിയാഴ്ചയിലെ ഉദ്ബോധന പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകണമെന്ന് ഇസ്‌ലാമിക കാര്യാ മന്ത്രി ശൈഖ് ഡോ.അബ്ദുൽ ലത്തീഫ് ആലു ശൈഖ് നിർദേശം നൽകിയിരുന്നു.മുസ്‌ലിം ബ്രദർഹുഡ് ഭീകര സംഘടനയാണെന്ന് വിശേഷിപ്പിച്ചു ഉന്നത പണ്ഡിത സഭ പുറത്തിറക്കിയ പ്രസ്താവന മുഴുവനായും ഖുതുബക്കിടെ വായിക്കണമെന്നായിരുന്നു നിർദേശം.ചില ഖതീബുമാർ ഇത് പാലിച്ചിരുന്നില്ല.ചിലർ ഖുതുബക്ക് ഹാജരാകാതെ പകരക്കാരെ ചുമതലപ്പെടുത്തി വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ഇവരെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത്.

സൗദിയിൽ സർക്കാരിന്റെ നിലപാടുകൾക്കെതിരെ ശബ്ദമുയർത്തിയതിന് നിരവധി ഇമാമുമാരും ഇസ്‌ലാമിക പണ്ഡിതന്മാരും നിലവിൽ ജയിലിൽ കഴിയുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News