Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഇമ്രാന്‍ ഖാനൊപ്പം രാഹുല്‍ ഗാന്ധി ചിക്കന്‍ ബിരിയാണി കഴിക്കുന്ന ചിത്രം സത്യമോ..?സത്യം ഇതാണ്

September 06, 2019

September 06, 2019

മുൻ ഭാര്യ റെഹം ഖാനുമൊത്ത് ഇമ്രാന്‍ ഖാന്‍ ഭക്ഷണം കഴിക്കുന്നതാണ് യഥാര്‍ത്ഥ ചിത്രം.ഇതില്‍ നിന്ന് റെഹം ഖാനെ വെട്ടിമാറ്റി രാഹുല്‍ഗാന്ധിയെ കൂട്ടിച്ചേര്‍ത്താണ് ചിത്രം പ്രചരിപ്പിക്കുന്നത്. 
ന്യൂഡല്‍ഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനൊപ്പമിരുന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.കശ്മീർ വിഷയത്തിൽ ഇന്ത്യ-പാക് സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഈ ചിത്രം കോൺഗ്രസ് വിരുദ്ധ ശക്തികൾ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയായിരുന്നു.നോക്കൂ, ആരാണ് പാക് പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിക്കുന്നത് എന്ന ഹിന്ദി അടിക്കുറിപ്പോടെ ഹിന്ദി മേഖലകളിൽ നിന്നാണ് ചിത്രം കേരളത്തിലുമെത്തിയത്. ഇമ്രാന്‍ ഖാനൊപ്പം രാഹുല്‍ ചിക്കന്‍ ബിരിയാണി കഴിക്കുകയാണെന്നായിരുന്നു പ്രചാരണം.ബിജെപി, സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ വ്യാപകമായി ചിത്രം പ്രചരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ചിത്രത്തിന്റെ സത്യാവസ്ഥ മറ്റൊന്നാണ്. ഫോട്ടോഷോപ്പ് ചെയ്ത വ്യാജ ചിത്രമാണ് തല്പര കക്ഷികൾ ഇത്തരത്തിൽ വ്യാപകമായി പ്രചരിപ്പിച്ചത്. മുൻ ഭാര്യ റെഹം ഖാനുമൊത്ത് ഇമ്രാന്‍ ഖാന്‍ ഭക്ഷണം കഴിക്കുന്നതാണ് യഥാര്‍ത്ഥ ചിത്രം.ഇതില്‍ നിന്ന് റെഹം ഖാനെ വെട്ടിമാറ്റി രാഹുല്‍ഗാന്ധിയെ കൂട്ടിച്ചേര്‍ത്താണ് ചിത്രം പ്രചരിപ്പിക്കുന്നത്. ഇതേ ചിത്രമുപയോഗിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സമാന രീതിയില്‍ പ്രചരിപ്പിച്ചിരുന്നു.


Latest Related News